യുദ്ധ സേവാ സമ്മാന്‍ പ്രഖ്യാപിക്കപ്പെട്ടതിന്റെ ആനന്ദം പങ്കുവെക്കുന്നതിനിടയിലാണ് കേണല്‍ മുനീന്ദ്ര റായിക്ക് അങ്ങനെയൊരു സന്ദേശം കിട്ടിയത്. ഒരു വീട്ടില്‍ ഭീകരര്‍ എത്തിയിരിക്കുന്നു.
വിവരം കൃത്യമാണെന്നറിഞ്ഞതോടെ നീക്കം തുടങ്ങി. പ്രത്യേക സംഘം ത്രാളിലെത്തി ഭീകരന്മാര് തങ്ങിയ വീടു വളഞ്ഞു.
അച്ഛനെയും സഹോദരനേയും കാണാനെത്തിയ അവീദ് ഖാനും സിറാജ് ദ്രാറും കീഴടങ്ങാന്‍ സന്നദ്ധരാണെന്ന് ഖാന്റെ പിതാവായ മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ കേണല്‍ റായിയെ അറിയിച്ചു. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും അവര്‍ കീഴടങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടില്‍ കയറി പിടിക്കാന്‍ കേണല്‍ തീരുമാനിക്കുകയായിരുന്നു.
സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗ്രനേഡാണ് ആദ്യം പ്രയോഗിക്കാറുണ്ട്. എന്നാല്‍, അപ്പോള്‍ അക്രമി കൊല്ലപ്പെട്ടേക്കാം. കീഴടങ്ങാന്‍ തയ്യാറായ ആളെ ജീവനോടെ പിടിക്കുകയെന്ന ലക്ഷ്യമിട്ട് വീട്ടിലേക്കു ഇരച്ചു കയറാന്‍ തീരുമാനിക്കുകയായിരുന്നു. ഈ നീക്കത്തില്‍ സഹപ്രവര്‍ത്തകര്‍ക്കു സംഭവിച്ചേക്കാവുന്ന ആക്രമണം കേണല്‍ നേരിട്ടേറ്റെടുത്തതു പോലെയായിരുന്നു തുടര്‍ സംഭവങ്ങള്‍.
20 മിനുട്ട്, രണ്ടു കൊടും ഭീകരര്‍ കൊല്ലപ്പെട്ടു. ഒപ്പം സൈന്യത്തിനു നികത്താനാകാത്ത നഷ്ടവും സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: