ന്യൂദല്‍ഹി: ബിജെപി മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പാര്‍ട്ടി ദേശീയാദ്ധ്യക്ഷന് അമിത് ഷാ. വളരെ ആധികാരികമായി ഉത്തരവാദിത്തത്തോടെ ഞാന്‍ പറയുകയാണ് ഞങ്ങളുടെ തന്ത്രപ്രകാരം ബിജെപി മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും, അമിത് ഷാ പറഞ്ഞു.
അണ്ണാ ഹസാരെ ടീമില്‍ പെട്ട കിരണ്‍ ബേദിയെ ബിജെപി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് മറ്റൊന്നും കൊണ്ടല്ല, ബേദിയുടെ ക്ലീന്‍ ഇമേജ് മാത്രം പരിഗണിച്ചാണ്. അതു പാര്‍ട്ടിക്കു സഹായകമാകുമെന്ന കാരണത്താലാണ്, ഷാ പറഞ്ഞു. അല്ലാതെ ദല്‍ഹിയില്‍ ബിജെപിക്ക് നേതാവില്ലാത്തതുകൊണ്ടല്ല. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കനുസരിച്ച് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു തന്ത്രം മാറ്റാനാവില്ലെന്നും മാറ്റില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞശേഷം ഒറ്റ ബിജെപി സ്ഥാനാര്‍ത്ഥിക്കും റിബലില്ല. എല്ലാവരും താഴെത്തട്ടു മുതല്‍ മുകള്‍തലം വരെ ഒറ്റെ
ക്കട്ടാണ്. ഞങ്ങളുടെ അജണ്ട കേവല ഭൂരിപക്ഷത്തില്‍നിന്ന് മൂന്നില്‍രണ്ടു ഭൂരിപക്ഷം എന്നതിലേക്കാണ്. അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരേ പോരാടുന്നയാളെന്ന നിലയില്‍ കിരണ്‍ ബേദിയുടെ പ്രതിച്ഛായ അതിനു കൂടുതല്‍ സഹായകമാകും, അമിത് ഷാ വിശദീകരിച്ചു.
ആം ആദ്മി പാര്‍ട്ടിയില്‍ ദല്‍ഹി ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ, കേജ്രിവാള് അതു നശിപ്പിച്ചുവെന്ന് ചോദ്യത്തിനു മറുപടിയായി അമിത് ഷാ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ കാപട്യം തുറന്നുകാട്ടി ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആപ്പ് നേതാവിന്റെ പൊള്ളയായ വാഗ്ദാനങ്ങളും അവനടപ്പാക്കാന് യാതൊന്നും ചെയ്യാതിരുന്നതും ബിജെപി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി.
ബേദി യുവാക്കള്‍ക്ക് മാതൃകയാണെന്നും ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: