തന്നെക്കുറിച്ചുള്ള സത്യം ഭഗവാന് തന്നെ ഭഗവദ്ഗീതയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഒരു സാധാരണ മനുഷ്യന് ആത്മകഥയെഴുതുമ്പോള്‍ അയാള്‍ക്ക് വളരെയേറെ പ്രശംസ ലഭിക്കാറുണ്ട്. എന്നാല്‍ ഭഗവാന് തന്നെക്കുറിച്ച് പറയുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ നാം വിശ്വസിക്കുന്നില്ല. അതിനുപുറമേ അദ്ദേഹം അവതരിപ്പിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ നാം ശ്രദ്ധിക്കുന്നുമില്ല.
അതേസമയം നിസ്സാരവിഷയങ്ങളെക്കുറിച്ച് വാചകക്കസര്‍ത്തു നടത്തി അവയ്ക്കു എങ്ങുമില്ലാത്ത അര്‍ത്ഥതലങ്ങളും വ്യാഖ്യാനങ്ങളും നല്കി അവയെ പെരുപ്പിച്ചു കാണിക്കുകയും ചെയ്യും. ഈ പതിവ് വളര്‍ന്നുവളര്‍ന്ന് മൗലികാര്‍ത്ഥങ്ങള്‍ നഷ്ടപ്പെടുത്തുന്ന വങ്കത്തംവരെ എത്തിയിരിക്കുന്നു. സമതുലിതമല്ലാത്ത നിഗമനങ്ങള്‍ പരിഹാസ്യമാവുകയേയുള്ളൂ.
പരമമായ സത്യം താനാണെന്നും തനിക്ക് ഭക്തിയുതസേവനമര്പ്പിക്കുക എന്നത് ഓരോരുത്തരുടെയും ധര്‍മമാണെന്നും ഭഗവാന് ഭഗവദ്ഗീതയില്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ഈ രണ്ടു കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ് ഭഗവദ്ഗീതയുടെ വെളിപ്പാടുണ്ടായത്.
അവ മനസ്സിലാക്കുന്നവന് ഒരു പ്രാരംഭ ഭക്തനായി ആധ്യാത്മികജീവിതത്തില്‍ പ്രവേശിക്കാനര്ഹനാണ്. ശ്രദ്ധ അതായത് വിശ്വാസം ആധ്യാത്മികജീവിതത്തിനു വേണ്ട ആദ്യത്തെ ആവശ്യ വസ്തുവാണ്; പ്രാരംഭ ഭക്തിയുടെ പര്യായമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: