തിരുവനന്തപുരം: 28 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിന് ഇന്ന് തിരി തെളിയും.
ഏഴു ജില്ലകളില്‍ 28 വേദികളിലായി അരങ്ങേറുന്ന കായികമാമാങ്കത്തിന് ഇന്ന് വൈകിട്ട് 5.30ന് കാര്യവട്ടത്തെ പുതിയ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് കാഹളമുയരുന്നത്. കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു സല്യൂട്ട് സ്വീകരിച്ച് കായികമേള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കും.
കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രഭാഷണം നടത്തും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് രാമചന്ദ്രന് അധ്യക്ഷത വഹിക്കും.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് സ്വാഗതം പറയും. ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ ദീപശിഖ പി.ടി. ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജ്ജിനും കൈമാറും.
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്ന കലാവിരുന്നും ഉദ്ഘാടന ചടങ്ങിനു കൊഴുപ്പേകും. സംവിധായകന് ടി.കെ രാജീവ് കുമാര്‍ അണിയിച്ചൊരുക്കുന്ന ദൃശ്യ ശബ്ദവിസ്മയത്തില്‍ കേരളത്തിന്റെ സംസ്കാരവും പൈതൃകവും ഗ്രീന്‍ഫീല്‍ഡിലെ നടുത്തളത്തില്‍ നിറയും.
മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരായി വേദിയിലെത്തുമ്പോള്‍ വിനീതിന്റെലയും ലക്ഷ്മി ഗോപാലസ്വാമിയുടെയും നേതൃത്വത്തിലുള്ള സംഘം നൃത്തച്ചുവടുകളുമായി വേദികീഴടക്കും.
477 താരങ്ങളടങ്ങിയ കേരള ടീം ഒളിംപ്യന്‍ പ്രീജ ശ്രീധരന്റെ നേതൃത്വത്തിലാവും സ്റ്റേഡിയത്തിലെത്തുക. ഗെയിംസിന്റെ സുരക്ഷയ്ക്ക് കര, നാവിക, വ്യോമസേനകളുടെ വന്‍ സന്നാഹവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: