ഒഡീഷ: ഭാരതത്തിന്റെ ദീര്‍ഘദൂര മിസൈലായ അഗ്നി അഞ്ചിന്റെ മൂന്നാംഘട്ട പരീക്ഷണം വിജയകരം. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിര്‍ത്തിയിട്ട ടെട്രാ ട്രക്കില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലിന്റെ ദൂരപരിധി അയ്യായിരം കിലോമീറ്ററാണ്.
ആണവായുധ വാഹക ശേഷിയുള്ള മിസൈലിന് ചൈനയിലേയും യൂറോപ്പിലേയും വരെ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ കഴിയും. വിക്ഷേപിച്ച് 20 മിനിറ്റുകൊണ്ട് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലക്ഷ്യ സ്ഥാനത്ത് മിസൈല്‍ പതിച്ചതായി ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.
17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണ് ഈ മിസൈലിനുള്ളത്.1 000 കിലോയോളം ആണവ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷി അഗ്നി 5നുണ്ട്. പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത് ഉപയോഗിക്കാനാവൂ. എന്നാല്‍ ആയുധ ശേഷി വര്‍ദ്ധിപ്പിച്ച് ആക്രമണസാഹചര്യം കുറയ്ക്കുക എന്ന തന്ത്രങ്ങളാണ് ഇത്തരം ആയുധങ്ങളുടെ പരീക്ഷണത്തിലൂടെയും മറ്റും രാജ്യങ്ങള്‍ അര്‍ഥമാക്കുന്നത്.
2012ലും 2013ലും അഗ്നി 5ന്റെ പരീക്ഷണം വിജയമായിരുന്നു. ഒഡിഷാതീരത്തിനടുത്തള്ള വീലര്‍ ദ്വീപില്നിന്നായിരുന്ന ആദ്യ വിക്ഷേപണം. താണ്ഡവം എന്ന ലക്ഷ്യത്തിനുനേരെയാണ് പരീക്ഷണം നടത്തിയത്. മലയാളിയായ ടെസ്സി തോമസാണ് ഈ പദ്ധതിയുടെ പ്രോജക്റ്റ് ഡയറക്ടര്‍. ഭൂമിയില്‍നിന്ന് 800 കിലോമീറ്ററോളം ഉയരത്തില്‍ പറന്നുയര്‍ന്നശേഷം ആക്രമണലക്ഷ്യത്തിനടുത്തുവെച്ച് തിരികെ അന്തരീക്ഷത്തില്‍ പ്രവേശിക്കുകയാണ് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ ചെയ്യുക.
കരമാര്‍ഗം ഇന്ത്യയിലെവിടെയും എത്തിച്ച് എവിടെനിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന റോഡ് മൊബൈല്‍ ലോഞ്ചറാണ് 20 മീറ്ററോളം നീളംവരുന്ന അഗ്നി5 നായി തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: