കൊച്ചി: രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവണതയോട് മാധ്യമ പ്രവര്‍ത്തകര്‍ സന്ധി ചെയ്യരുതെന്ന് പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായ പ്രൊഫ. കെ.വി. തോമസ് എം.പി അഭ്യര്‍ഥിച്ചു.
ഏത് ഭരണാധികാരിയുടേയും മുഖത്ത് നോക്കി തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനുള്ള ആര്‍ജവം പ്രകടിപ്പിക്കവെ തന്നെ ഇപ്പോഴത്തെ മധ്യമവിചാരണ എവിടെ ചെന്നെത്തുമെന്ന് ആലോചിക്കുകയും വേണമെന്ന് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സെക്രട്ടറി എന്‍. മൂസക്കുട്ടിക്ക് (തൃശൂര്‍) പ്രൊഫ. കെ.വി. തോമസ് ഉപഹാരം സമ്മാനിച്ചു. ഫോറം സംസ്ഥാന പ്രസിഡന്റ് സി.ആര്. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എ. മാധവന്, കേരള പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. പ്രസന്നകുമാര്‍, പി.എ. അലക്സാണ്ടര്‍, പി.വി. പങ്കജാക്ഷന്, ഒ. ഉസ്മാന്, ബാലകൃഷ്ണന് കുന്നമ്പത്ത്, എം.അബ്ദു റഹിമാന്‍, എസ്. സുധീശന്‍, കെ. മുഹമ്മദ്കോയ കിണാശേരി, എന്‍. മൂസക്കുട്ടി, ഡോ. നടുവട്ടം സത്യശീലന്, പി.പി. കെ ശങ്കര്‍, ആറുമാനൂര്‍ ഉണ്ണികൃഷ്ണന്, സി.എം. അബ്ദുള്‍ റഹ്മാന്, കെ.പി. തിരുമേനി, ഫ്രാന്‍സിസ് പുലിക്കോടന്, കെ.വി. ഫിലിപ്പ് മാത്യു, കെ.എച്ച്.എം. അഷ്റഫ ് എന്നിവര്‍ പ്രസംഗിച്ചു.
റിട്ടയര്‍ ചെയ്ത പത്രപ്രവര്‍ത്തകരുടെ ചികിത്സാ പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തണമെന്ന് ധനകാര്യ മന്ത്രി കെ.എം. മാണിയോടഭ്യര്ഥിക്കുന്ന പ്രമേയം യോഗം പാസാക്കി. റിട്ടയര്‍ ചെയ്ത പത്രപ്രവര്‍ത്തകര്‍ക്ക് റെയില്‍വേയില്‍ സൗജന്യ പാസ് അനുവദിക്കുക, പത്രപ്രവര്‍ത്തക പെന്ഷന് പദ്ധതി ശക്തിപ്പെടുത്തുന്നതിനായി ഒരു ഫണ്ടിന് രൂപം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: