കൊല്ലം: ബിഎസ്സി എയര്‍ലൈന്‍ മാനേജ്മെന്റ് ഹോസ്പിറ്റാലിറ്റി കോഴ്സിന് പ്രവേശനം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് 57,000 രൂപ വാങ്ങിയവര്‍ക്കെതിരെ കേസെടുത്ത് അനേ്വഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം (ജുഡീഷ്യല്‍) ആര്. നടരാജന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ വിശ്വാസവഞ്ചനയ്ക്ക് ഐപിസി 420 പ്രകാരം കേസെടുക്കണമെന്നും കമ്മീഷന് നിരീക്ഷിച്ചു.
അഞ്ചല്‍ എസ്ബിടിക്ക് സമീപം പ്ലാവിള കോംപ്ലക്സില്‍ ദീപു, അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അജിന്, ജിതിന്, റാഫി എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കമ്മീഷന് പത്തനാപുരം എസ്ഐക്ക് നിര്‍ദ്ദേശം നല്‍കിയത്. പുലകണിയാര് പടിക്കല്‍ ദിവ്യാഭവനില്‍ ബി. തമ്പാന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തമ്പാന്റെ മകള്‍ക്ക് പാസ്പന് മുത്തുരാമലിംഗ തേവര് കോളേജില്‍ ബിഎസ്സി എയര്‍ലൈന്‍ മാനേജ്മെന്റ് കോഴ്സില്‍ പ്രവേശനം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഒന്നുമുതല്‍ നാലുവരെയുള്ള എതിര്‍കക്ഷികള്‍ പറ്റിച്ചത്. പ്രവേശനം കിട്ടിയെങ്കിലും പറഞ്ഞ കോഴ്സിലായിരുന്നില്ല. 2,85,000 രൂപ ആവശ്യപ്പെട്ടെങ്കിലും 57,000 രൂപ നല്കി. കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകളും നല്കി. കബളിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി പഠനം ഉപേക്ഷിച്ചു.
പോലീസിന് പരാതി നല്‍കിയെങ്കിലും എതിര്‍കക്ഷികളുടെ സ്വാധീനം കാരണം നടപടിയെടുത്തില്ല.
കമ്മീഷന് കൊല്ലം റൂറല്‍ എസ്പിയില് നിന്നും വിശദീകരണം ആവശ്യപ്പെട്ടു. കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിച്ചു. എന്നാല്‍ വാങ്ങിയ പണം മടക്കി നല്‍കിയില്ല. ഇത്തരം വിദ്യാഭ്യാസ ദല്ലാളന്മാര് ധാരാളം കുട്ടികളുടെ ഭാവി അവതാളത്തിലാക്കിയിട്ടുണ്ടെന്ന് കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: