തങ്ങളുടെ ബന്ധം ഏതുതരത്തിലായിക്കോട്ടെ, വിവാഹവാര്ഷികംപോലെയുള്ള ഒരു ദിവസമാകുമ്പോള്‍ ആഘോഷിച്ചല്ലേ മതിയാകൂ. ഇക്കഴിഞ്ഞ വര്‍ഷങ്ങളൊക്കെ എങ്ങനെകഴിഞ്ഞു എന്നത് ഒരു കാര്യമേ അല്ല; ആ ദിവസം ആഘോഷിച്ചേ മതിയാവൂ. അങ്ങനെയല്ലേ? ആ മനുഷ്യന്റെ മനസ്സുകള്‍ നിറഞ്ഞിരുന്നു. അപ്പോള്‍ ഭാര്യ പറഞ്ഞു; ”എനിക്ക് വിശ്വസിക്കാനാവുന്നില്ല! നമ്മുടെ വിവാഹദിനത്തില്‍ നിങ്ങള്‍ വളരെ വികാരതരളിതനായിരുന്നുവല്ലോ!” അയാള്‍ പറഞ്ഞു, ”അതുകൊണ്ടല്ല എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്.
” അവളുടെ അച്ഛന് ഒരു ന്യായാധിപനായിരുന്നു. ”ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് നിന്റെ അച്ഛന് എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടു പറഞ്ഞു, നിന്നേയുംകൊണ്ട് ചുറ്റിക്കറങ്ങിയശേഷം വിവാഹം കഴിക്കാതിരുന്നാല്‍ ഏതെങ്കിലും കള്ളക്കേസില്‍ കുടുക്കി എന്നെ ഇരുപത്തിയഞ്ചുകൊല്ലം ഇരുമ്പഴിക്കുള്ളില്‍ ഇടുമെന്ന്. അന്ന് ആ വഴി ഞാന്‍ തിരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ സ്വതന്ത്രനായേനേ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: