കൊച്ചി: മുംബൈയില്‍ നിന്നും നാലു മാസം മുമ്പ് കാണാതായ യുവാവിന് കൊച്ചിയില്‍ പിതാവുമായി പുനഃസമാഗമം. വഴിയൊരുക്കിയതാകട്ടെ തൃക്കാക്കര ജനമൈത്രി പോലീസും. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലക്കാരനായ ആദിത്യഗാന്ധി(29)യെയാണ് തൃക്കാക്കര എസ്.ഐ ടി.കെ. ജോഷി പിതാവ് പ്രശാന്ത് ഗാന്ധിക്ക് കൈപിടിച്ചേല്പ്പിച്ചത്.
ഓര്‍മക്കുറവുണ്ടായിരുന്ന ആദിത്യഗാന്ധി ട്രെയിനിലാണ് കൊച്ചിയിലെത്തിയത്. നഗരത്തില്‍ അലഞ്ഞു നടന്ന യുവാവിനെ നവംബര്‍ 11ന് തൃക്കാക്കര പോലീസ് തെരുവുവെളിച്ചം അഭയകേന്ദ്രത്തിലാക്കി. തെരുവുവെളിച്ചം സെക്രട്ടറി മുരുകനും സാമൂഹ്യപ്രവര്‍ത്തകരായ ശ്രുതിയും ശരണ്യയും ആദിത്യഗാന്ധിക്ക് വസ്ത്രങ്ങളും ചികിത്സയും ഭക്ഷണവും ലഭ്യമാക്കി.
കൗണ്‍സലിങിനിടെ ലഭിച്ച വിവരങ്ങളാണ് ആദിത്യയ്ക്ക് സ്വന്തം വീട്ടിലേക്കുള്ള വഴി വീണ്ടും തെളിച്ചത്.ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ ബിരുദധാരിയാണ് ആദിത്യയെന്ന് പ്രശാന്ത് ഗാന്ധി പറഞ്ഞു. ഗസ്റ്റ് ലക്ചററായി ജോലി നോക്കുകയായിരുന്നു. ഇന്നലെ മംഗള എക്സ്പ്രസില്‍ അച്ഛനും മകനും നാട്ടിലേക്ക് തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: