ഹൈദരാബാദ്: തെലുങ്കാനയില്‍ പുതിയ സെക്രട്ടേറിയേറ്റ് മന്ദിരം പണിയാന്‍ തീരുമാനം. തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിലവിലുളള കെട്ടിടത്തിന് വാസ്തുദോഷം ആരോപിച്ചാണ് പുതിയ മന്ദിരം പണിയാന്‍ തീരുമാനിച്ചത്.
വെളളിയാഴ്ച വൈകുന്നേരം 8 മണിക്കൂറോളം നീണ്ടു നിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് പുതിയ കെട്ടിടം പണിയാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. എന്നാല്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളെയും ഏകോപ്പിപ്പിക്കുവാനും അത് വഴി ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനുമാണ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്ന് കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് വാസ്തുദോഷമുണ്ടെന്നും ചരിത്രം അത് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സനത് നഗറിലെ സര്‍ക്കാര്‍ ആശുപത്രി പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് പുതിയ കെട്ടിടത്തിനുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ആശുപത്രി ഈ സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിക്കും. ടിബി പടര്‍ന്ന കാലത്ത് നിസാം കെട്ടിയ ആശുപത്രിയാണിത്. ഇപ്പോള്‍ ഈ ആശുപത്രി രോഗികള്‍ക്ക് സൗകര്യപ്രദമല്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. വികാരാബാദിലെ ടിബി സാനിറ്റോറിയത്തിലേക്കാണ് ആശുപത്രി മാറ്റുന്നത്. ഇപ്പോഴത്തെ ആശുപത്രി ഇടിച്ചുനിരത്തി ഒരുവര്‍ഷത്തിനകം പുതിയ സെക്രട്ടറിയേറ്റ് പണി കഴിപ്പിക്കാനാണ് തെലങ്കാനാ സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: