ജമ്മു: ജമ്മു കശ്മീരില്‍ കഴിഞ്ഞ മാസം രാജ്യാന്തര അതിര്‍ത്തി കടന്ന് ഭീകരരുടെ 11 നുഴഞ്ഞുകയറ്റശ്രമങ്ങളാണ് ബിഎഫ്എഫ് തകര്‍ത്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. ഭീകരരുടെ എല്ലാ അതിര്‍ത്തി ലംഘന ശ്രമങ്ങളും സൈനികര്‍ പരാജയപ്പെടുത്തി. സാധാരണ ആറോ എട്ടോ അംഗങ്ങളുള്ള സംഘങ്ങളായിട്ടാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്.
ലഷ്കര്‍ ഇ തൊയ്ബയാണ് ഇതിനുപിന്നില്‍. അര്‍ണിയയിലും ആര്‍എസ് പുരയിലും പലതവണ സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടായി. പാക് സൈനികര്‍ വെടിവെക്കുന്നതിനിടയില്‍ സമീപ സ്ഥലങ്ങളിലൂടെ ഭീകരര്‍ അതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചു.
കനത്ത മഞ്ഞിന്റെ മറ പറ്റിയും ശ്രമം നടന്നു. വരും ദിവസങ്ങളില്‍ ഇതുതുടരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്ഥാന് സേനയും ഭീകരരും പരസ്പര സഹകരണത്തോടെയാണ് അതിര്‍ത്തി ലംഘിച്ച് അകത്തുകടക്കാന്‍ ശ്രമിക്കുന്നത്. ജനവരിയില്‍ 21 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന് ലംഘിച്ചത്. പലപ്പോഴും ഷെല്ലാക്രമണങ്ങളുണ്ടായി.
ഈ സ്ഥിതി തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിഎസ്എഫ് സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: