പാലക്കാട്: മതംകൊടിയ വിപത്താണെന്നും ഭാരതീയ സംസ്കാരം നേരിടുന്ന ഈ വിപത്തിന് തടയിടാന്‍ വിശ്വഹിന്ദു പരിഷത്ത് പോലുള്ള സംഘടനകള്‍ക്ക് കഴിയണമെന്നും കോയമ്പത്തൂര്‍ കാഞ്ചിപുരം ആശ്രമത്തിലെ സ്വാമി ശിവലിംഗേശ്വര. പാലക്കാട് കോട്ടമൈതാനിയില്‍ വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ ജയന്തിയോടനുബന്ധിച്ചു നടന്ന ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വചരാചരങ്ങളിലും ഈശ്വര ചൈതന്യം ദര്‍ശിക്കുകയും പ്രകൃതിയെ ആരാധിക്കുകയും ചെയ്യുന്ന മഹത്തായ സംസ്കാരം ഭാരതത്തിലല്ലാതെ മറ്റൊരിടത്തുമില്ല. ഈ സംസ്കാരത്തെയും മാതൃഭൂമിയെയും കാത്തു രക്ഷിക്കാനാണ് വിഎച്ച്പി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാവിയണിയുന്നത്. ഈ കാവി കണ്ടാല്‍ തീവ്രവാദികളെന്ന് മുദ്രകുത്തുന്നത് അറിവില്ലായ്മ കൊണ്ടാണ്.
ജാതിയുടെ പേരില്‍ സഹോദരങ്ങളെ വേര്‍തിരിച്ചു നിര്‍ത്തിയതു കൊണ്ടാണ് മതംമാറ്റമുണ്ടായത്. അങ്ങനെ പോയവര്‍ സ്വമതത്തിലേക്ക് തിരിച്ചു വരുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് ഭീതിയും അജ്ഞതയും കൊണ്ടാണ്. പ്രലോഭനങ്ങള്‍ കൊണ്ട് മതം മാറ്റുന്നതിനെയാണ് വിപത്തായി കാണേണ്ടത്-സ്വാമി പറഞ്ഞു.
വിഎച്ച്പി ജില്ലാ പ്രസിഡണ്ട് പി.സതീഷ് മേനോന് അധ്യക്ഷത വഹിച്ചു. പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. വിഎച്ച്പി ജില്ലാ പ്രസിഡണ്ട് പി.സതീഷ് മേനോന് അധ്യക്ഷത വഹിച്ചു. പാലക്കാട് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി, ബ്രഹ്മചാരി ശാന്ത ചൈതന്യ(അദ്വൈതാശ്രമം), ബ്രഹ്മകുമാരി മീന(ബ്രഹ്മകുമാരീസ്), സുരേഷ്.പി (അമൃതാനന്ദമയി മഠം) എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: