പത്തനംതിട്ട:വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും പൊതുവിതരണ വിപണിയില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് ആവശ്യപ്പെട്ടു. ബിഎംഎസ് പത്തനംതിട്ട ജില്ലാസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോള്‍,ഡീസല്‍, ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി കുറഞ്ഞിട്ടും വിലനിയന്ത്രിക്കാന്‍ കഴിയാത്തത് വിപണി ഊഹകച്ചവടക്കാരും പൂഴ്ത്തിവെയ്പ്പുകാരും കരിഞ്ചന്തക്കാരും കൈപ്പിടിയിലാക്കിയതാണ് കാരണം. സര്‍ക്കാര്‍ ശക്തമായ നിലയില്‍ ഇടപെട്ട് ഭക്ഷ്യസംഭരണം നടത്തി മിതമായ നിരക്കില്‍ വിതരണം ചെയ്യണം. തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് കോടിക്കണക്കിന് തുക സംസ്ഥാന സര്‍ക്കാര്‍ ട്രഷറിയിലേക്ക് മാറ്റി തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. തൊഴില്‍ നിയമങ്ങള്പാലിക്കാനും സംരക്ഷിക്കാനും സംസ്ഥാന തൊഴില്‍വകുപ്പ് മന്ത്രാലയംകാര്യക്ഷമമാകണമെന്നും ചന്ദ്രശേഖരന് പറഞ്ഞു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് ജി.സതീഷ്കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ഖജാന്‍ജി വി.രാധാകൃഷ്ണന്, സംസ്ഥാന സെക്ട്രറി സി.വി.രാജേഷ്, എ.എന്‍.പങ്കജാക്ഷന്, ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.കെ.രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി.എസ്.ശ്രീകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി എന്‍.വി.പ്രമോദ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ജില്ലയെ മൊത്തമായി ഇഎസ്ഐ പദ്ധതിപ്രദേശമായി പ്രഖ്യാപിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, വര്‍ദ്ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം പാസ്സാക്കി.
പ്രമേയങ്ങള്‍ ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.ശശി, ജില്ലാ ജോ.സെക്രട്ടറിമാരായ ടി.ജി.ഗോപിനാഥന്, എസ്.രഘുനാഥന്, വി.ജി.ശ്രീകാന്ത്,പി.ജി.ഹരികുമാര്‍ എന്നിവര്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: