വാഷിങ്ടണ്‍: ചൈനയുടെ വളര്‍ച്ച ഒരിക്കലും മറ്റുരാജ്യങ്ങളുടെ തളര്‍ച്ചയുടെ മേലാകരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇക്കാര്യം പ്രസിഡന്റായത് മുതല്‍ പറയുന്ന കാര്യമാണെന്നും ഒബാമ പറഞ്ഞു. വിയറ്റ്നാം, ഫിലപ്പീന്‍സ് പോലുള്ള ചെറുരാജ്യങ്ങളെ നാവികമേഖലയുടെ പ്രശ്നങ്ങളുടെ മറവില്‍ വിഴുങ്ങാന്‍ ചൈന ശ്രമിക്കരുത്. പ്രശ്നങ്ങള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. ഇതിന് രാജ്യാന്തര നിയമങ്ങള്‍ നിലവിലുണ്ടെന്നും ഒബാമ വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് നഷ്ടം വരുത്തി നേട്ടം കൊയ്യുകയാണ് ചൈനയുടെ രീതി. ഇതിനോടാണ് തനിക്ക് എതിര്‍പ്പെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
ഭാരത-അമേരിക്കന്‍ ബന്ധത്തില്‍ ചൈന അസ്വസ്ഥരാവേണ്ട ആവശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. തന്റെ ഭാരത സന്ദര്‍ശനത്തെതുടര്‍ന്ന് ചൈന നടത്തിയ പ്രതികരണത്തില്‍ ഒബാമ അത്ഭുതം പ്രകടിപ്പിച്ചു. ഭാരതവുമായി യുഎസിന് അടുത്ത ബന്ധമാണുള്ളത്. വാഷിങ്ടണും ന്യൂദല്‍ഹിയും തമ്മിലുള്ള നല്ല ബന്ധത്തിന്റെ പേരില്‍ ചൈന പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ഒബാമ വ്യക്തമാക്കി.
ഭാരതസന്ദര്‍ശനത്തിന്റെ പേരില്‍ ചൈന ചില പ്രസ്താവനകള്‍ നടത്തിയതറിഞ്ഞപ്പോള് അത്ഭുതമാണുണ്ടായതെന്ന് സിഎന്‍എന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഒബാമ വ്യക്തമാക്കിയത്. ഭാരതവുമായി യുഎസിനെ അടുപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. രണ്ട് രാജ്യങ്ങളിലെയും ജനാധിപത്യ വ്യവസ്ഥയും അതില്‍ നിന്നുരിത്തിരിയുന്ന ചിലമൂല്യങ്ങളും തീര്‍ച്ചയായും ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ചൈനക്ക് അവകാശപ്പെടാനാവില്ലെന്നും ഒബാമ പറഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കന്‍ ജനതയുടെ മനസ്സ് തന്നൊടൊപ്പമാണെന്നും ഒബാമ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും കഴിഞ്ഞ നവംബറില്‍ നടത്തിയ ചൈനീസ് സന്ദര്‍ശനവും പ്രസിഡന്റ് സീ ജിന്‍ പിങ്ങുമായുള്ള ചര്‍ച്ചയും ഫലപ്രദമായിരുന്നുവെന്നും ഒബാമ അനുസ്മരിച്ചു.
ഭാരതവുമായുള്ള നല്ലബന്ധത്തിന്റെ പേരില്‍ ചൈന ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല. തന്റെ വിശ്വാസമനുസരിച്ച് ഇ തൊരു ചരിത്രമുഹൂര്‍ത്തമാണ്. വിന്-വിന് ഫോര്‍മുല രൂപപ്പെടുത്തുന്നതിനുള്ള അവസരമാണ് നിലവിലുള്ളത്. എല്ലാവര്ക്കും ബാധകമാകുന്ന ഒരു പൊതുനയസംഹിതയുടെ പശ്ചാത്തലത്തില്‍ എല്ലാ രാജ്യങ്ങളെയും വളര്‍ച്ചയിലേക്ക് നയിക്കാനാകുന്ന സാഹചര്യമാണുണ്ടാകേണ്ടത്. ഇക്കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കിയത്. സമാധാനത്തിലധിഷ്ഠിതമായ ചൈനയുടെ വളര്‍ച്ചയില്‍ അമേരിക്കക്ക് വളരെ താത്പര്യമുണ്ട്. ചൈനയുമായി ക്രിയാത്മകമായ നല്ല ബന്ധം തുടരുവാനാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും ഒബാമ വ്യക്തമാക്കി.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധം അവസാനിപ്പിക്കുവാന്‍ കാരണമായതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ഒബാമ പറഞ്ഞു. അമേരിക്കയുടെ നല്ലമൂല്യങ്ങള്‍ പ്രതിഫലിക്കുന്നതാണ് ഭാരതവുമായുള്ള ബന്ധത്തിലൂടെ. ഈ ബന്ധം നല്ലനിലക്ക് തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 1.2 ദശലക്ഷം ഭാരതീയര്‍ അമേരിക്കയിലുണ്ട്. മുല്യങ്ങളും ജനാധിപത്യവും അവര്‍ ഞങ്ങള്‍ ക്കൊപ്പം പങ്കിടുവന്നതായും ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: