വാരാണസി : രാജ്യത്ത് സംസ്കൃത ഭാഷയുടെ പോഷണത്തിനുള്ള ഒരവസരവും പാഴാക്കില്ലെന്ന് മാനവശേഷിവകുപ്പു മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. സംസ്കൃത ഭാരതി സംഘടിപ്പിച്ച സംസ്കൃത ഗംഗാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്കൃതത്തെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സംയുക്ത പരിശ്രമം വേണമെന്ന് സ്മൃതി പറഞ്ഞു.
വാരാണസിയുടെ ശാസ്ത്ര പൈതൃകവും പാണ്ഡിത്യ പൈതൃകവും സംരക്ഷിക്കേണ്ടതുണ്ട്. ഇവിടത്തെ പണ്ഡിതന്മാര് സുദീര്‍ഘ തപസ്യകളുടെ സ്വത്താണ്. അവരുടെ അനുഗ്രഹം തേടാനാണ് ഞാന്‍ ഇവിടെവന്നത്, സ്മൃതി പറഞ്ഞു.
സംസ്കൃതം നൈതികതയുടെയും മാന്യതയുടെയും ഭാഷയാണെന്ന് പറഞ്ഞ അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജ് ഗിരിധര്‍ മാളവ്യ സംസ്കൃതം സംസാരിക്കുന്നവര്‍ ഒരിക്കലും തെറ്റായ പാതയില്‍ സഞ്ചരിക്കില്ലെന്നു ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ചിലര്‍ ഭാരതം ഒരു പിന്നാക്ക രാഷ്ട്രമാണെന്ന കുപ്രചാരണം നടത്തിയത് എങ്ങനെയോ ലോകജനതയ്ക്കിടയില്‍ പരന്നുവെന്ന് നേരത്തേ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. അവര്‍ നമ്മുടെ ശോഭയുറ്റ ഭൂതകാലത്തിനുമേല്‍ തിരശ്ശീലയിട്ടു.
സുപ്രസിദ്ധ ഗണിതശാസ്ത്രജ്ഞന് പൈതഗോറസ് ഭാരതത്തില്‍ വന്നിരുന്നു. അദ്ദേഹം ഗംഗാ തീരത്തുവന്ന് ബൗദ്ധായനനെ കണ്ടതായി രേഖകളുണ്ട്. ഭാരതത്തിലെ പ്രധാന ഗണിതശാസ്ത്ര പണ്ഡിതനായിരുന്ന അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് പൈതഗോറസ് സിദ്ധാന്തംതന്നെ രൂപപ്പെടുത്തിയത്. നമ്മുടെ കീര്‍ത്തിയും പെരുമയും പുനഃസ്ഥാപിക്കാന്‍ ഒരു പുതിയ നയത്തിനു കഴിയും. ഗണിത രംഗത്ത് ഭാരതം പൂജ്യം കണ്ടെത്തിയിരുന്നില്ലെങ്കില്‍ ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് ഐന്സ്റ്റീന് പറഞ്ഞിട്ടുള്ള കാര്യവും മന്ത്രി ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: