തിരുവനന്തപുരം: യുവതിയെ രക്ഷിക്കാന്‍ കായലില്‍ ചാടിയ നേവി ഉദേ്യാഗസ്ഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് നല്കിയ അപേക്ഷയില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി.
നേവി ഉദ്യോഗസ്ഥന് വിഷ്ണു ഉണ്ണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. കൊച്ചി വെണ്ടുരുത്തി പാലത്തില്‍ നിന്നും കായലില്‍ ചാടിയ ഒരമ്മയെയും കുഞ്ഞിനേയും രക്ഷിക്കുന്നതിനു വേണ്ടിയാണ് അതുവഴി ബൈക്കില്‍ പോവുകയായിരുന്ന വിഷ്ണു കായലില്‍ ചാടിയത്. അമ്മ രക്ഷപ്പെട്ടെങ്കിലും കുഞ്ഞ് മരിച്ചു. വിഷ്ണുവിനെ കുറിച്ച് ഇതുവരെയും ഒരു വിവരവുമില്ല.
കഴിഞ്ഞ ഒക്ടോബര്‍ 3 നായിരുന്നു സംഭവം. സംഭവം സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് കമ്മീഷനെ അറിയിച്ചു. പോലീസും നേവിയും സിഐഎസ്എഫും നാട്ടുകാരും ഊര്‍ജ്ജിതമായി തിരിച്ചില്‍ നടത്തിയിട്ടും വിഷ്ണു ഉണ്ണിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കൊച്ചി ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പോലീസ് ആക്റ്റ് 57-ാം വകുപ്പുകൂടി ചേര്‍ത്ത് കേസ് അനേ്വഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
വിഷ്ണു ഉണ്ണിക്ക് ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചിട്ടുണ്ട്. പാവപ്പെട്ട കുടുംബത്തിലാണ് വിഷ്ണു ജനിച്ചത്. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയമാണ് വിഷ്ണു. സഹോദരി പഠിക്കുകയുമാണ്. അതുകൊണ്ടുതന്നെ വിഷ്ണുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: