തൃശൂര്‍: ആരോഗ്യ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട അഴിമതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് ഇന്നലെ യുവമോര്‍ച്ച അടക്കമുള്ള യുവജനസംഘടനകള്‍ മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം രജീസ്ട്രാര്‍ ഐപ്പ് വര്‍ഗീസിനെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്.
ആരോപണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജില്ല പ്രസിഡന്റ് എ. നാഗേഷ് ആവശ്യപ്പെട്ടു. ആരോഗ്യസര്വ്വകലാശാലയെ അഴിമതി സര്‍വ്വകലാശാലയാക്കി മാറ്റിയ, ഐപ്പ് വര്ഗീസടക്കമുള്ളവരെ പിരിച്ചുവിടാന്‍ നടപടി സ്വീകരിക്കണമെന്നും, നാഗേഷ് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
2010ല്‍ ആരോഗ്യസര്‍വ്വകലാശാലയുടെ ആരംഭ കാലഘട്ടം മുതല്‍ നിരവധി അഴിമതി ആരോപണങ്ങളും, ഇതുമായി ബന്ധപ്പെട്ട വിജിലന്‍സ്, ലോകായുക്ത കേസുകളും നിലവിലുണ്ട്. വൈസ്ചാന്‍സലറും, രജിസ്ട്രാറുമടക്കമുള്ളവര് പ്രതികളായ കേസുകളാണ് നിലവിലുള്ളത്.
പരീക്ഷാപേപ്പറും, മാര്‍ക്ക്ലിസ്റ്റും അച്ചടിക്കാനുള്ള കരാര്‍ ലക്ഷങ്ങള്‍ വാങ്ങി മറിച്ചു നല്കാന് തയ്യാറായ സംഭവത്തില്‍ ആരോപണ വിധേയനാണ് ഐപ്പ് വര്‍ഗീസ്. പരാജയപ്പെട്ട വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തി വിജയിപ്പിക്കാനും, പ്രവേശന തിയതിക്കുശേഷം എംബിബിഎസിന് പ്രവേശനം നല്‍കിയത് തുടങ്ങി നിരവധി ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരെ നിലവിലുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറെ പോലും ധിക്കരിച്ച് ഐപ്പ് വര്‍ഗീസാണ് തിരുമാനങ്ങള്‍ എടുക്കുന്നതെന്നും പറയുന്നു. സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പാരാമെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതിയും, കോഴ്സുകളും, അനുവദിക്കുന്നതിന് കൈകൂലി വാങ്ങിയതിന്റെ പേരിലും കേസുകള്‍ നിലവിലുണ്ട്. സര്‍വ്വകലാശാലയുടെ ആരംഭകാലം മുതല്‍ ഐപ്പ് വര്‍ഗീസാണ് രജിസ്ട്രാര്‍.
മാര്‍ച്ചില്‍ യുവമോര്‍ച്ച ജില്ല പ്രസിഡന്റ് പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാര്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മോഹനന് പോേട്ടാര് എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച നേതാക്കളായ ബാബു വല്ലച്ചിറ, രതീഷ് ചീരാത്ത്, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് സുനില്‍.ജി. മാക്കന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: