എരുമേലി: പട്ടയം ലഭിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഭൂമി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കനകപ്പലം കോളനി പൗരസമിതിയുടെ നേതൃത്വത്തില്‍ 4ന് രാവിലെ 10 മണിക്ക് എരുമേലി വില്ലേജ് ഓഫീസിലേക്ക് ധര്‍ണ നടത്തും.
ഭൂരഹിത കേരളം പദ്ധതിയുള്‍പ്പെടുത്തി എരുമേലി വില്ലേജില്‍ കനകപ്പലം- രാജീവ് ഭവന് കോളനിയില്‍ 56 പേര്‍ക്കാണ് സര്‍ക്കാര്‍ഭൂമി അനുവദിച്ചത്. 2014 സപ്തംബറില്‍ സോണിയ ഗാന്ധി തിരുവനന്തപുരത്ത് നല്കിയ പട്ടയവുമായി എരുമേലിയിലെത്തിയപ്പോഴേക്കും അനര്‍ഹര്‍ ചിലര്‍ പദ്ധതിയില്‍ കടന്നുകൂടിയെന്ന പരാതിയാണ് ഭൂമി വിതരണം തടസപ്പെടാനിടയാക്കിയതെന്നും സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
11 പേര്‍ക്ക് നിയമവിരുദ്ധമായി ഭൂമി നല്‍കിയിട്ടുണ്ടെന്ന് നേരത്തെ റവന്യൂ വകുപ്പും കണ്ടെത്തിയിരുന്നു. എന്നാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള യാതൊരു നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പൗരസമിതി രക്ഷാധികാരി ലൂയിസ് എരുമേലി, മണ്ണില്‍ ബേബി, സലീം ആനക്കല്ല് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: