കൊളംാമ്പോ: ഭാരതവുമായുള്ള സൗഹൃദത്തിന്റെ പുതിയ മേഖലകള്‍ ശക്തിപ്പെടുത്തികൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഈ മാസം 16ന് ഭാരതത്തിലെത്തും. ജനുവരിയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള സിരിസേനയുടെ ആദ്യവിദേശ സന്ദര്‍ശനമാണ് ഭാരതത്തിലേക്ക്.
പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് 13മുതല്‍ 15 വരെ ശ്രീലങ്ക സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗികമായി തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം സിരിസേനയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ഭാരതസന്ദര്‍ശനത്തിന് ക്ഷണിച്ചിരുന്നു. ക്ഷണംസ്വീകരിച്ച സിരിസേന ചുമതലയേറ്റശേഷം നൂറ് ദിവസത്തിനുളളില്തന്നെ ഭാരതസന്ദര്‍ശനത്തിന് തീരുമാനമെടുക്കുകയായിരുന്നു. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി മംഗള സമരവീര ഭാരതം സന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി സുഷമസ്വരാജുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനുള്ള തീയതി തീരുമാനിച്ചത്.
മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ മാനുഷികാവസ്ഥയില്‍ കാണുവാനും ഭാരത-ശ്രലങ്ക സംയുക്ത കമ്മീഷന്റെ യോഗം ഉടനെ ചേരുവാന്‍ തീരമാനിക്കുകയും ചെയ്തു. സിരിസേനയും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തമിഴ്വംശജരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: