ബെയ്ജിങ്: ഭാരത-ചൈനീസ്ബന്ധങ്ങള്ക്ക്പുതിയ ഉണര്‍വേകുന്നതായിരുന്നു വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ നാല് ദിവസത്തെ ചൈനാ സന്ദര്‍ശനം. സന്ദര്‍ശനവേളയില്‍ ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി എന്നിവരുമായി സുഷമ ചര്‍ച്ചകള്‍ നടത്തി. ഈ വര്‍ഷം ഭാരത-ചൈനാ ബന്ധത്തില്‍ പുതിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രസിഡന്റ് സീ ജിന്‍ പിങ് പറഞ്ഞു. ഭാരത-ചൈനാ ബന്ധത്തിന്റെ വളര്‍ച്ച സംബന്ധിച്ച് തനിക്ക് പൂര്‍ണ്ണ വിശ്വാസമാണുള്ളതെന്നും സീ ജിന്‍ പിങ് വ്യക്തമാക്കി. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ സീ ജിന്‍ പിങ് ഭാരതനേതൃത്വത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നു.
അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രി വാങ് യിയുമായും സുഷമ ചര്‍ച്ച നടത്തി. ഉന്നത ചൈനീസ് നേതാക്കളുമായും സുഷമ കൂടക്കാഴ്ച നടത്തി. ഭീകരതക്കെതിരെയുള്ള പോരാട്ടം സംബന്ധിച്ച് റഷ്യ, ഇന്ത്യ, ചൈന(ആര്‍ഐസി) വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും സംബന്ധിച്ചു. 21 അംഗ ഏഷ്യ പസഫിക് ഇക്കണോമിക് കോഓപറേഷന്‍(എപിഇ) സംബന്ധിച്ചും ഐക്യരാഷ്ട്രസഭയില്‍ ഷങ്കായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ പിന്തുണയും റഷ്യയും ചൈനയും ഉറപ്പ് നല്കി.
ചൈനീസ് സഞ്ചാരികളെ ഭാരതത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചു. നൂറ് ദശലക്ഷം ചൈനീസ് സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം വിദേശങ്ങളില്‍ സന്ദര്‍ശിച്ചത്. ഇതില്‍ 1.74 ലക്ഷം സഞ്ചാരികള്‍ മാത്രമാണ് ഭാരതത്തിലെത്തിയത്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനാണ് ഭാരതം പദ്ധതി തയ്യാറാക്കുന്നത്. ചൈനീസ് വ്യവസായികളുമായും ഭാരത വംശജരുമായും സുഷമ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ് മാസത്തിലെ ചൈനീസ് സന്ദര്‍ശനം സംബന്ധിച്ചുള്ള ഒരുക്കങ്ങളും സുഷമ വിലയിരുത്തി. അതിര്‍ത്തി പ്രശ്നങ്ങളള്‍ പരിഹരിക്കുന്നത് സംബന്ധിച്ചുള്ള 18-ാം വട്ട ചര്‍ച്ചകളില്‍ സുഷമ പങ്കെടുക്കും. ന്യൂദല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഭാരത സംഘത്തിന്റെ തലവന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: