തിരുവനന്തപുരം: പുരുഷന്മാരുടെ 200 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ സര്‍വീസസിന് വേണ്ടി സ്വര്‍ണം നീന്തിയെടുത്തത് മലയാളി. തിരുവനന്തപുരം നെടുമങ്ങാട് വയല്പൂവീട്ടില് പ്രതാപന് നായരുടെയും സുധാദേവിയുടെയും മകനായ പി.എസ്. മധുവാണ് പുതിയ റെക്കോര്‍ഡ് തീര്‍ത്ത് സ്വര്‍ണ്ണം നേടിയത്.
2:05.66 സെക്കന്റില്‍ മധു നീന്തിയെത്തി. കരിയറില്‍ മധു കുറിച്ച ഏറ്റവും മികച്ച സമയവും ഇതു തന്നെ. മധു അതിവേഗം കൈവരിച്ചപ്പോള്‍ കീഴടങ്ങിയത് ഇന്നലവരെ റെക്കോര്‍ഡ് കാത്തുസൂക്ഷിച്ച രോഹിത് ഹവല്വാറും. രോഹിതും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
കഴിഞ്ഞ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ വെങ്കലം നേടിയ പി.എസ്. മധു ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടി.എ. സുജിത്താണ് മധുവിന്റെ പരിശീലകന്.
വെള്ളി മെഡല്‍ നേടിയ രോഹിത് കഴിഞ്ഞ തവണ റാഞ്ചിയില്‍ കര്‍ണാടകത്തിന് വേണ്ടിയാണ് പോരാടിയതെങ്കില്‍ ഇക്കുറി മഹാരാഷ്ട്രയുടെ കുപ്പായമണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: