ഇസ്ലാമാബാദ്: പാക്കിസ്ഥാന് സൈനിക പരേഡില്‍ ചൈനീസ് പ്രസിഡന്റ് സി ജിംഗ് പിംഗ് മുഖ്യാതിഥിയാകുമെന്ന് റിപ്പോര്‍ട്ട്. പാക് ദേശീയ ദിനത്തോടനുബന്ധിച്ച് അടുത്ത മാസം നടക്കുന്ന സായുധസേന പരേഡിലാണ് ജിംഗ് പിംഗ് പങ്കെടുക്കുമെന്ന് കരുതുന്നത്.
ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സൈനിക പരേഡ് സംഘടിപ്പിക്കുന്നത്.
ഭാരതത്തിന്റെ 66-ാം റിപ്പബ്ലിക് ദിന പരേഡില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയായി പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തിലൊരുതീരുമാനം ഉണ്ടായിരിക്കുന്നത്. ഒബാമയുടെ ഭാരത സന്ദര്‍ശനം പാക്കിസ്ഥാനും ചൈനയ്ക്കും വളരെ അസ്വസ്ഥതയുളവാക്കിയിരുന്നു.
ദേശീയ ദിനത്തില്‍ മൂന്ന് സൈനിക വിഭാഗങ്ങളും സംയുക്തമായി നടത്തുന്ന പരേഡ് പാക്കിസ്ഥാന്റെ ഒരു മുഖമുദ്രയാണ്. സാംസ്കാരിക പ്രകടനങ്ങളും സൈനിക ഉപകരണങ്ങളും പരേഡില്‍ പ്രദര്‍ശിപ്പിക്കും.
റാവല്‍പിണ്ഡിയിലെ സൈനിക ആസ്ഥാനത്തുള്ള എല്ലാ അംഗങ്ങളും സംയുക്തമായാണ് പരേഡ് സംഘടിപ്പിക്കുക. പരേഡ് നടക്കുന്ന സ്ഥലത്തെ സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ജനറല്‍ പര്‍വേസ് മുഷാറഫ് പ്രസിഡന്റായിരിക്കെ 2008 മാര്‍ച്ച് 23 നാണ് ഇതിനു മുമ്പ് സൈനിക പരേഡ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: