തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 127 ാമത് അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികവും മഹാശിവരാത്രി ആഘോഷവും ഫെബ്രുവരി എട്ടു മുതല്‍ 18 വരെ നടക്കും. എട്ടിന് വൈകിട്ട് 6.15ന് ശ്രീനാരായണധര്‍മ്മസംഘം പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികള്‍ കൊടിയേറ്റുന്നതോടെ ആഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് വൈശാഖം മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിഷ്ഠാവാര്‍ഷിക സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ അരുവിപ്പുറം മഠത്തിന്റെ പ്രഥമ ഗുരുദര്‍ശന്‍ പുരസ്കാരം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് നല്കി ആദരിക്കുമെന്ന് അരുവിപ്പുറം ക്ഷേത്രം, മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ചീഫ് കോ ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പത്തിന് വൈകിട്ട് ഏഴിന് ഗുരുദര്‍ശന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യാതിഥിയാകും.
11,12 തിയതികളില്‍ രാവിലെ 10 മുതല്‍ അരുവിപ്പുറം പഠനശിബിരം നടക്കും. 13 ന് വൈകിട്ട് അഞ്ചിന് അരുവിപ്പുറം സെന്‍ട്രല്‍ സ്കൂള്‍ വാര്‍ഷികവും ശിവരാത്രി മഹോത്സവ കലാപരിപാടികളുടെ ഉദ്ഘാടനവും സിനിമാ സംവിധായകന് ലെനിന് രാജേന്ദ്രന് നിര്‍വഹിക്കും. 14 ന് പ്രസംഗ മത്സരവും സംഗീത സമന്വയവും.
15 ന് വൈകിട്ട് ഏഴിനുള്ള സര്‍വമത സമ്മേളനം രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്യും. പത്താം ഉത്സവദിനമായ 17 ന് വൈകിട്ട് 6.30 ന് നടക്കുന്ന മഹാശിവരാത്രി സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമാ വലിയമെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അദ്ധ്യക്ഷത വഹിക്കും.
മന്ത്രിമാരായ എം.കെ. മുനീര്‍, വി.എസ്. ശിവകുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്, കെ,സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 18 ന് രാവിലെ നാലിന് ആറാട്ടെഴുന്നെള്ളിപ്പോടെ വാര്‍ഷികാഘോഷത്തിന് തിരശ്ശീല വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: