തിരുവനന്തപുരം: സ്ക്വാഷ് മത്സരം തമിഴ്നാട് താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായി. വനിതകളുടെ സ്ക്വാഷ് ഫൈനലില്‍ തമിഴ്നാടിന്റെ ജോഷ്ന ചിന്നപ്പയും ആര്. ലക്ഷ്യയും തമ്മിലായിരുന്ന ഏറ്റുമുട്ടിയത്. അന്തര്‍ദേശീയ താരമായ ജോഷ്ന ചിന്നപ്പയുടെ മുന്നേറ്റത്തിന് തടയിടാന്‍ ഒരു ഘട്ടത്തിലും ലക്ഷ്യയ്ക്ക് കഴിഞ്ഞിട്ടില്ല.
ഒന്നാം സെറ്റിലും മൂന്നാം സെറ്റിലും ജോഷ്ന ചിന്നപ്പയുടെ വേഗമേറിയ ബാറ്റിങ്ങിനു മുന്നില്‍ ലക്ഷ്യ നന്നേ വിയര്‍ത്തു. രണ്ടാം സെറ്റില്‍ മാത്രമാണ് ലക്ഷ്യക്ക് ജോഷ്നയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനായത്. 11-5, 11-8, 11-4 എന്ന സ്കോറിനായിരുന്നു ജോഷ്നയുടെ വിജയം.
പുരുഷ വിഭാഗത്തിന്റെ സ്ക്വാഷ് കാണികളെ ആവേശം കൊള്ളിക്കുന്നതായി. ദില്ലിയുടെ ഹരീന്ദര്‍പാല്‍ സിങ് സന്ധു ഫൈനലില്‍ ഏറ്റുമുട്ടിയത് തമിഴ്നാടിന്റെ സൗരവ് ഘോഷാലിനോട്. എന്നാല്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പൊന്നണിഞ്ഞത് സൗരവ്. സ്കോര്‍: 4-11, 11-4, 11-8, 11-6.
ഒന്നാം ടെസ്റ്റില്‍ സന്ദുവിന്റെ 11 പോയിന്റിനു മുന്നില്‍ വെറും 4 പോയിന്റെടുത്ത് പുറത്തായ ഗോഷാല്‍ രണ്ടാം പകുതിയില്‍ 11 അക്കം സ്കോര്‍ ബോര്‍ഡില്‍ പകര്ത്തിയിട്ടപ്പോള് 4 പോയിന്റുമായി സന്ദു ഗ്രൗണ്ട് വിട്ടു. മൂന്നാം റൗണ്ടിലും ഗോഷാല്‍ ശക്തമായ മത്സരം അഴിച്ചുവിട്ടു. തന്ത്രപരമായ ഗോഷാലിന്റെ ബാറ്റിംഗ് മികവിനു മുന്നില്‍ 8 പോയിന്റെടുക്കാനെ സന്ദുവിന് കഴിഞ്ഞുള്ളൂ. അഞ്ചു സെറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ഗോഷാല്‍ സന്ദുവിനെ അടിയറവു പറയിച്ച് സ്വര്‍ണം നേടി. അങ്ങനെ സ്ക്വാഷ് മത്സരത്തില്‍ സ്വര്‍ണ്ണവും വെള്ളിയും വെങ്കലവുമടക്കം അടക്കം അഞ്ച് മെഡലുകളാണ് പുരുഷ-വനിതാ സിംഗില്‍സില്‍ നിന്നായി തമിഴ്നട് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: