പത്തനംതിട്ട:സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യവസായി ശ്രീധരന്‍നായര്‍ സമര്‍പ്പിച്ച കേസിന്റെ വിചാരണ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) യില്‍ 19ന് തുടങ്ങും. സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാമെന്ന് പറഞ്ഞ് സരിത എസ്.നായരും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന ടെന്നി ജോപ്പനും ചേര്‍ന്ന് 40 ലക്ഷം രൂപാ തട്ടിയെടുത്തതായാണ് കേസ്.
കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍നായരുടെ അഭിഭാഷകന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ സര്‍ക്കാരിന് നല്കിയ അപേക്ഷ തള്ളിയിരുന്നു. ഇതിനിടെ കേസിന്റെ വിചാരണയ്ക്ക് ഒരുമാസത്തേക്ക് ശ്രീധരന്‍നായര്‍ സ്റ്റേ വാങ്ങിയിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് വിചാരണ തുടങ്ങുന്നത്.
പ്രവാസി മലയാളിയായ ബാബുരാജില്‍ നിന്നും 1.19 കോടി സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്ന കേസിന്റെ വിചാരണ പത്തനംതിട്ട ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ആരംഭിച്ചു.
കോടതി മുമ്പാകെ ബാബുരാജ് മൊഴിനല്‍കി ഒന്നാംപ്രതി ബിജു രാധാകൃഷ്ണന് കേസ് സ്വന്തമായി വാദിക്കണമെന്ന് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് കോടതി അനുമതി നല്കി. രണ്ടാം പ്രതിയായ സരിത നായര്‍ ഹാജരായില്ല. കേസിന്റെ അടുത്ത വിചാരണ 11 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: