തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉയര്‍ത്തിയ വിമര്‍ശനം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കാര്യങ്ങള്‍ പറഞ്ഞത് സദുദ്ദേശത്തോടെയാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയതോടെ വിവാദങ്ങള്‍ അവസാനിച്ചു. തെറ്റിദ്ധരിക്കപ്പെട്ടതില്‍ ദുഖമുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ വിശദീകരണം സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ അതേസമയം, അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടി. ഗെയിംസിനു വേണ്ടി അഹോരാത്രം പണിയെടുത്തവരുടെ പരിശ്രമങ്ങളെ തള്ളി പറയുന്നത് ശരിയല്ല. ഉദ്ഘാട ചടങ്ങിനെ അവേശത്തോടെയാണ് ആളുകള്‍ സ്വീകരിച്ചത്. അവരെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. മുഖ്യമന്ത്രി തന്റെ നിലപാടുകളെ അനുകൂലിച്ചതായും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ദേശീയ ഗെയിംസ് സംഘാടനത്തെ വിമര്‍ശിച്ച് രംഗത്തു വന്നത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: