ലക്ക്നൗ: മുസാഫര്‍നഗര്‍ കലാപലവുമായി ബന്ധപ്പെട്ട് നിരവധി പേരുടെ മരണത്തിനും സംഘര്‍ഷങ്ങള്‍ക്കും കാരണക്കാരനായ പ്രതി മരണപ്പെട്ടു.
വിചാരണ നേരിട്ട് ജില്ലാ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന 42 വയസ്സുകാരന് ബ്രിജ് പാല് മാലിക്കാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുമ്പോഴാണ് മരണം സംഭവിച്ചത്.
തലച്ചോറിലുണ്ടായ രക്തശ്രാവമാണ് മരണത്തിന് വഴിവച്ചതെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. കലാപവുമായി ബന്ധപ്പെട്ട് ജനുവരി 30നാണ് ഇയാളെ ജയിലില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: