പനങ്ങാട്: ചേപ്പനം-ചാത്തമ്മ പ്രദേശത്ത് യാത്രാക്ലേശം രൂക്ഷമായി. ചാത്തമ്മയില്‍ നിന്നും നാലു കിലോമീറ്ററോളം കാല്‍നടയായി യാത്രചെയ്തെങ്കില് മാത്രമേ ബസ് റൂട്ടില്‍ എത്തുകയുള്ളൂ. ദിവസവും എട്ടു കിലോമീറ്റര്‍ നടന്നാണ് പ്രദേശവാസികള്‍ ജോലി സ്ഥലത്തും നഗരത്തിലെ സ്കൂളുകളിലും എത്തുന്നതും തിരിച്ചുപോകുന്നതും.
ചേപ്പനം-ചാത്തമ്മ ഭാഗത്തേക്ക് മൂന്ന് പ്രൈവറ്റ് ബസ്സുകളും ഒരു തിരു-കൊച്ചി കെഎസ്ആര്‍ടിസി ബസുമാണ് സര്വ്വീയ് നടത്തിയിരുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസി ബസ് മാസങ്ങളായി സര്‍വീസ് നടത്തുന്നില്ല. മറ്റ് മൂന്ന് പ്രൈവറ്റ് ബസുകളില്‍ ഒരെണ്ണം രാവിലെയും മറ്റേത് രാത്രിയിലും വൈകിട്ടും ഒരു സര്‍വീസ് മാത്രമാണ് നടത്തുന്നത്. ഈ രണ്ടു പ്രൈവറ്റ് ബസുകള്‍ പല ദിവസങ്ങളിലും സര്‍വീസ് നടത്താറുമില്ല.
മുടങ്ങിക്കിടക്കുന്ന തിരു-കൊച്ചി ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ പല പ്രാവശ്യം അധികാരികളോട് ആവശ്യപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. നിലവിലുള്ള ബസുകളുടെ സര്‍വീസിന്റെ എണ്ണം കൂട്ടണമെന്നും യാത്രാക്ലേശത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുകകുന്നതിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: