കൊല്ലം: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ഒരാള്‍ മരണപ്പെട്ട കേസില്‍ ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം കഠിനതടവും 10000 രൂപാ പിഴയും വിധിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എസ്.ശരത്ചന്ദ്രന് ഉത്തരവായി.
കൊല്ലം ഈസ്റ്റ് വില്ലേജില്‍ ഉളിയക്കോവില്‍ ചേരിയില്‍, ടൗണ്‍ അതിര്‍ത്തി, മുന്‍സിപ്പല്‍ കോളനി നമ്പര്‍ 155-ല്‍ കുമാര്‍ (28) മരണപ്പെട്ട കേസില്‍ കൊട്ടാരക്കര താലൂക്കില്‍ നെടവത്തൂര്‍ വില്ലേജില്‍, അമ്പത്തുംകാല, വിപിന്‍ ഭവനില്‍, കുഞ്ഞുമോനാണ് (53) കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മൂന്ന് മാസം തടവുകൂടി അനുഭവിക്കേണ്ടിവരും. കേസിനാസ്പദമായ സംഭവം നടന്നത് 10.02.2008 രാത്രി 8.15 നാണ്. അന്നേ ദിവസം പ്രതി ഡ്രൈവറായി ചുമതല വഹിച്ചു കൊല്ലം – കൊട്ടാരക്കര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്.റ്റി.സി.യുടെ ഗഘ02604 -ാം നമ്പര്‍ അനന്തപുരി ഓഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസ്, കൊല്ലത്ത് നിന്നും യാത്രക്കാരുമായി കൊട്ടാരക്കരയിലേക്ക് അതിവേഗതയില്‍ ഓടിച്ചു കിളികൊല്ലൂര്‍, കന്നിമേല്‍ ചേരിയില്‍ എസ്.വി.ടാക്കീസ് ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കുന്നതിനായി നിര്‍ത്തിയിട്ടിരുന്ന ഒരു പ്രൈവറ്റ് ബസ്സിന്റെ ഇടത് ‘ാഗത്ത് കൂടി ഓവര്‍ടേക്ക് ചെയ്ത് രണ്ടാംകുറ്റി ‘ാഗത്തേക്ക് സൈക്കളില്‍ യാത്ര ചെയ്തു പോവുകയായിരുന്ന കുമാറിന്റെ സൈക്കിളില്‍ തട്ടി കുമാറും സൈക്കിളും ബസിനടിയില്‍പ്പെട്ട് കുമാറിന് ഗുരുതരമായ പരിക്കുകള്‍ സം‘വിച്ച് മരണപ്പെടുന്നതിന് ഇടയാക്കി എന്നായിരുന്നു പ്രോസിക്യൂഷന് കേസ്. സം‘വത്തില്‍ വച്ച് റോഡ് സൈഡില്‍ വച്ചിരുന്ന രണ്ട് മോട്ടോര്‍ ബൈക്കുകള്‍ക്കും കേടുപാടുകള്‍ സം‘വിച്ചിരുന്നു. കിളികൊല്ലൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തിയത് ഈസ്റ്റ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന പ്രസന്നന് നായര്‍ ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ: കൊട്ടിയം.എന്‍.അജിത് കുമാര്‍, അഡ്വ: ചാത്തന്നൂര്‍ എന്‍.ജയചന്ദ്രന്, അഡ്വ: ശരണ്യ.പി എന്നിവര്‍ കോടതിയില്‍ ഹാജരായ
പ്രതികരിക്കാൻ ഇവിടെ എഴുതുക: