ചെറുകോല്‍പ്പുഴ: മതങ്ങള്‍ക്കും മുമ്പ് ഉണ്ടായിരുന്ന ധര്മ്മാചാര്യന്മാരാണ് ഭാരതത്തിന്റെ സമ്പത്തെന്നും അവരാണ് ലോകത്തെ നയിക്കുന്നതെന്നും ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ആചാര്യാനുസ്മരണ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ആചാര്യന്മാരുടെ ഉപാസനകൊണ്ടാണ് ഭാരതം നിലനില്‍ക്കുന്നത്.
നാടിന് വേണ്ടി ജീവിച്ച ധര്‍മ്മ ഗുരുക്കന്മാരുടെ പിന്തലമുറക്കാരാണ് നമ്മള്. എന്നാല്‍ ഭാരതത്തിന് കൈമുതലായുള്ള ധര്മ്മപ്രചാരകരായ ആചാര്യന്മാരെ ആള്‍ദൈവങ്ങള്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ്. ധര്‍മ്മം എന്നത് ഭാരതത്തിന്റേതായ മാത്രം സങ്കല്‍പ്പമാണ്. മറ്റ് രാജ്യങ്ങള്‍ക്ക് ഇതൊരിക്കലും ഇതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ധര്‍മ്മം നിലനില്ക്കാന് ആഗ്രഹിക്കുന്നവര്‍ ആചാര്യന്മാരെ ഗുരുക്കന്മാരായി കണ്ട് അര്‍ഹമായ സ്ഥാനം നല്‍കണം.
ഹിന്ദുധര്‍മ്മം വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ മുമ്പും പ്രവര്‍ത്തിച്ച ആചാര്യന്മാരാണ് ശുഭാനന്ദ ഗുരുദേവനും ശ്രീനാരായണഗുരുവുമടക്കമുള്ളവര്. ധര്‍മ്മത്തെ സംരക്ഷിക്കുന്ന ആചാര്യന്മാരെ അവഹേളിക്കുന്ന ഗുരുനിന്ദയാണ് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
വികസനത്തിന്റെ മറവില്‍ ആറന്മുളയിലെ പുരാതനമായ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ധ്വജസ്തംഭം പോലും മുറിച്ചുമാറ്റാന്‍ നീക്കമുണ്ടായതും ഗുരുനിന്ദയുടെ ഭാഗമാണ്. ഇതിനെതിരേ ആത്മീയ ഗുരുക്കന്മാര് ആറന്മുളയില് ഒത്തുകൂടിയത് ഇവര്‍ ധര്മ്മസംരക്ഷകരായതുകൊണ്ടാണ്. നീര്‍ത്തട സംരക്ഷണനിയമം ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം നാടിനെ വലിയ പാരിസ്ഥിതിക പ്രശ്നത്തിലേക്ക് തള്ളിവിടും. ആചാര്യന്മാര് നമ്മെ പഠിപ്പിച്ച പ്രകൃതി സംരക്ഷണ പാതയില്കൂടി പോയില്ലെങ്കില്‍ വരുംതലമുറ അന്നത്തിനും കുടിവെള്ളത്തിനുമായി ബുദ്ധിമുട്ടേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: