കൊച്ചി: 100 ഓളം മോഷണക്കേസുകളിലെ പ്രതിയും അഭിഭാഷകനെ കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷയനുഭവിച്ച സ്പൈഡര്‍ സാബു എന്ന് വിളിക്കുന്ന സാബുവിനെ അറസ്റ്റ് ചെയ്തു. മറയൂര്‍ സെന്റ്മൈക്കിള്ഗിരി അനാഥാലയത്തില്‍നിന്നാണ് സുല്‍ത്താന്‍ബത്തേരി സ്വദേശിയായ സാബു എന്നുവിളിക്കുന്ന രവിയെ നിറതോക്കുമായി അറസ്റ്റ് ചെയ്തത്.
ഗുരുവായൂരുള്ള ഇലവത്തിങ്കല്‍ ജ്വല്ലറിയില്‍ കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം കൊടുത്ത് പണം കൈപറ്റിയിരുന്ന പ്രതിക്ക് ജ്വല്ലറി ഉടമ നല്കിയ പണം കുറഞ്ഞതിന്റെ വിരോധത്തില്‍ ജ്വല്ലറി ഉടമയെ അപായപെടുത്തുവാനാണ് പാലായില്‍നിന്നും തോക്ക് കവര്‍ച്ച ചെയ്തതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
പറവൂര്‍ സ്വകാര്യബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന വൊഡാഫോണ്‍ ഷോറൂമില്‍ നിന്നും 20 ലക്ഷം രൂപയുടെ മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും, മൊബൈല്‍ഫോണുകളും കവര്‍ച്ച നടത്തിയ കേസിന്റെ അന്വേഷണത്തിലാണ് സാബുവിനെ അറസ്റ്റ് ചെയ്യ്തത്. വൊഡാഫോണ്‍ ഷോറൂമിലെ കവര്‍ച്ചക്ക് ശേഷം കമ്പംമെട്ടിലുള്ള വീട്ടില്‍ നിന്നും ദൂരെ മാറിയുള്ള ഒളി സംങ്കേതത്തില്‍ കഴിഞ്ഞിരുന്ന പ്രതിയെ ആലുവ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐപിഎസിന് ലഭിച്ച നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
സാബുവിനെ ചോദ്യം ചെയ്തതില്‍നിന്നും കേരളത്തിലെ വിവിധ ജില്ലകളിലായി കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടത്തിയ നിരവധി കവര്‍ച്ച കേസുകള്‍ തെളിഞ്ഞു.
ആലുവ തോട്ടുമുഖത്ത് നിന്നും വീടിന്റെ പിന്‍വശം വാതില്‍ പൊളിച്ച് 10 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതും, ആലുവ ചമ്പകശ്ശേരിയില്‍ കാറിന്റെ ചില്ല് തകര്‍ത്ത് ലാപ്പ് ടോപ്പ് മോഷ്ടിച്ചതും, ആലുവ വൈഎംസിഎ ജംഗ്ഷനിലുള്ള വീടിന്റെ പിന്‍വാതില്‍ പൊളിച്ച് സ്വര്‍ണ്ണാഭരണങ്ങളും 30,000/ രൂപയും കവര്‍ച്ച ചെയ്തതും, ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തുള്ള കളത്തില്‍ വീട്ടില്‍ ഗോപിനാഥന്റെ വീട്ടില്‍നിന്നും 12 പവന് സ്വര്‍ണ്ണാഭരണങ്ങളും 65,000/ രൂപയും റാഡോവാച്ചും കവര്‍ച്ച നടത്തിയതും, ഗുരുവായൂരില്‍ ജോയിന്റ് ആര്‍ടിഒയുടെ വീട്ടില്‍നിന്നും സ്വര്ണ്ണക്ലാസ്സും പണവും, പെരുമ്പാവൂര്‍, ആലുവ, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും മോട്ടാര്‍ സൈക്കിളുകളും പ്രതി മോഷ്ടിച്ചിട്ടുണ്ട്.
ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനടുത്ത് സാമുവല്‍ ജോഷ്വ പീറ്റര്‍ എന്നയാളുടെ വീട്ടല്‍നിന്നും ഏഴര പവന് സ്വര്‍ണ്ണവും, ഡിജിറ്റല്‍ ക്യാമറയും കവര്‍ച്ച നടത്തിയിട്ടുണ്ട്.
കവര്‍ച്ച ചെയ്ത പണം ഉപയോഗിച്ച് പ്രതി ഇടുക്കി ജില്ലയിലെ കമ്പംമേഡിനടുത്ത് 16 സെന്റ് സ്ഥലം വാങ്ങി അതില്‍ 2,000 സ്ക്വയര്‍ ഫീറ്റ് വീട് നിര്‍മ്മിച്ച് വരികയായിരുന്നു. കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ നിന്നും രണ്ടര കിലോ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസ്സിലും ഇയാള്‍ പ്രതിയാണ്. ആലുവയിലെ ലഹരി മരുന്ന് കേസ് നടത്തിയിരുന്ന സ്വന്തം അഭിഭാഷകന് ശ്രീധരക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലാണ് അവസാനം പ്രതി പോലീസ് പിടിയിലായത്.
പ്രതിയെ പിടികൂടുവാനുള്ള സംഘത്തില്‍ ആലുവ ഡിവൈഎസ്പി പി. പി. ഷംസ്, നോര്‍ത്ത് പറവൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ജയകൃഷ്ണന്, നോര്‍ത്ത് പറവൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ടി. വി. ഷിബു, നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ വി.പി ജോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേഷ് ബാബു, അജീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ജോഷി എന്നിവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: