സിറിയ/ വാഷിംങ്ടണ്‍ : ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘനയാണ് ഇസ്ലാമിക് സ്റ്റേറ്റെന്ന് നിരീക്ഷകര്‍. ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഭീകര സംഘടനയും ഐഎസാണ്. ഇരുനൂറുകോടി ഡോളറാണ് ഇവരുടെ വരുമാനമായി കണക്കുകൂട്ടുന്നത്. ഇറാഖ് , സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ വ്യാപാരമാണ് ഇവരുടെ പ്രധാന വരുമാന ശ്രോതസ്സ്.
ഇതുകൂടാതെ കെട്ടിട നിര്‍മാണം തുടങ്ങി ചെറുകിട വന്‍കിട വ്യാപാര വാണിജ്യങ്ങളിലൂടേയും പണം സമ്പാദിക്കുന്നുണ്ട്. അതേസമയം അധികം വൈകാതെ തന്നെ മൊസൂളിലെ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനം ഭീകരര്‍ കൊള്ളയടിക്കാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. ഇതിലൂടെ 423 ലക്ഷം ഡോളര്‍ അധികം സമ്പാദിക്കാമെന്നാണ് കരുതുന്നത്.
ഐഎസിനെതിരെ ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട് അടുത്തുതന്നെ പ്രസിഡന്റ് ബരാക് ഒബാമ യുഎസ് കോണ്‍ഗ്രസിനു മുന്നില്‍ പ്രത്യേക പ്രസ്താവന സമര്‍പ്പിക്കുമെന്ന് വൈറ്റ് ഹൗസ് സ്്പീക്കര്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചതിനുശേഷം നടപടികള്‍ അരഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു.
അതേസമയം അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുവരുന്നതായി യുഎസ് ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്കി. സിറിയ, ഇറാഖ് എന്നീരാജ്യങ്ങള്‍ കൂടാതെ അള്‍ജീരിയ, ഈജിപ്ത്, ലിബിയ എന്നിവിടങ്ങൡലേക്കും ഐഎസ് വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അടുത്തിടെ ഒരു പ്രമുഖ വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുര്‍ബലമായ സര്‍ക്കാരുകള്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനാണ് ഐഎസിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: