തിരുവനന്തപുരം: അവസാനഘട്ട പരിശീലനവും പൂര്‍ത്തിയാക്കി കേരളത്തിന്റെ വുഷു താരങ്ങള്‍ സ്വര്‍ണ്ണവേട്ടയ്ക്ക് ഒരുങ്ങിയിറങ്ങുന്നു. കാര്യവട്ടം എല്‍എന്‍സിപിഇ സ്റ്റേഡിയത്തില്‍ ഇന്നു മുതല്‍ ആയോധന വിദ്യയുടെ ഇന്ദ്രജാലങ്ങള്‍ ഉന്നമിട്ട് വുഷു മത്സരക്കളത്തില്‍ കേരളം ആദ്യമായി പടച്ചട്ടയണിയും.
കഠിന പരിശീലനത്തിന്റെ പിന്‍ബലവുമായാണ് മലയാളി പ്പോരാളികള്‍ അങ്കത്തട്ടിലെത്തുന്നത്. ശംഖുമുഖത്തുള്ള ജി.വി. രാജ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൂന്നുമാസം നീണ്ട പരിശീലനക്കളരിയില്‍ നിന്ന് അടവും തന്ത്രവും പയറ്റിത്തെളിഞ്ഞവരാണവര്.
സാന്‍ഷു (ഫൈറ്റിംഗ്) തവലു (ഫോംസ്) എന്നീ വിഭാഗങ്ങളില്‍ പതിനഞ്ച് താരങ്ങള്‍ കേരളത്തിനു വേണ്ടി പയറ്റിനിറങ്ങും.
സാന്‍ഷു വിഭാഗത്തില്‍ പ്രവീണ്‍, ജോഷി, ജോബിന്, സുമേഷ്, സൂരജ്, അയന, കാര്‍ത്തിക എന്നിവരാണ് ഭാഗ്യം പരീക്ഷിക്കുന്നത്. മനോജ്, അഭിജിത്ത്, പ്രദീഷ്, ജിലീഷ് ചന്ദ്രന്, അശ്വതി, ആര്‍ഷ അനില്‍, ദേവിക, സംഗീത എന്നിവര്‍ തവലു വിഭാഗത്തില്‍ എതിരാളികളോട് മല്ലിടും. എസ്.എസ്. സുനില്‍, കെ. ബൈജു, പി.കെ. സൂര്യകാന്ത്, എസ്.കെ. ഷാജി എന്നിവരാണ് കേരള താരങ്ങളെ പരിശീലിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: