ആലുവ: കൊള്ളപലിശാ സംഘം യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളില്‍ ചിലരെ രക്ഷപ്പെടുത്താന്‍ നീക്കം.
കൊലപാതകത്തിലും ഗുഢാലോചനയിലും പങ്കെടുത്തവരില്‍ ചിലരെ സാക്ഷികളാക്കി മാറ്റി കേസിന് ബലം കിട്ടാനെന്ന പേരിലാണ് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുവാന്‍ നീക്കം നടക്കുന്നത്. ഇത് ആലുവായിലെ ഗുണ്ടാസംഘത്തിന് കരുത്താര്‍ജ്ജിക്കുന്നതിന് വീണ്ടും സഹായകമായി മാറുകയും ചെയ്യും. തോട്ടക്കാട്ടുകരയില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശി പ്രജോഷിനെയാണ് ആലുവ കമ്പനിപ്പടി സ്വദേശി അജാസ് കൊലപ്പെടുത്തിയത്. പ്രമുഖ നടന് ബാബുരാജിന്റെ ഡ്രൈവറായി അജാസ് ഇടയ്ക്കിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതാനും സിനിമകളിലും ചെറിയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.
അജാസ് കൊള്ളപശില സംഘത്തിലെ വെറും ഇടനിലക്കാരന് മാത്രമാണെന്നും പറയപ്പെടുന്നുണ്ട്. അങ്ങിനെയെങ്കില്‍ കൊള്ളപലിശയ്ക്ക് നേതൃത്വം നല്കുന്ന പ്രധാനികളെ എന്തുകൊണ്ട് പോലീസ് പിടികൂടുന്നില്ലെന്ന ചോദ്യവും ഉദിക്കുന്നുണ്ട്. ഈ കേസില്‍ നിന്നും പ്രതികളാകേണ്ട ചിലരെ ഒഴിവാക്കുന്നതിനുവേണ്ടിലക്ഷങ്ങളാണ് ചെലവഴിച്ചിട്ടുള്ളതെന്നും പിന്നാമ്പുറം കഥകളുണ്ട്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ചോര്‍ച്ച അടയ്ക്കുന്ന ബിസിനസിലാണ് പ്രജേഷ് ഏര്‍പ്പെട്ടിരുന്നത്.
ഇതിനുവേണ്ടിയാണ് പണം പലശയ്ക്കെടുക്കുകയും ചെയ്തിരുന്നത്.
എന്നാല്‍ ബിസിനസ്മോശമായതിനെ തുടര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തിനു മുമ്പ് പ്രജോഷിനെ വീട്ടിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും സംബന്ധിച്ച് തെളിവില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. അന്യനാട്ടുകാരനായതിനാല്‍ കേസ് അട്ടിമറിച്ചാലും ആക്ഷന്‍ കൗണ്സിലുമായെന്നും കാര്യമായി ആരും മുന്നോട്ടുവരില്ലെന്ന ധാരണയാണ് പോലീസിന്റെ കേസന്വേഷണത്തിനു പിന്നിലെ അലംഭാവത്തിന് കാരണമാകുന്നത്. എന്നാല്‍ കൊലപാതകത്തില്‍ അജാസ് മാത്രം പങ്കാളിയായിട്ടുള്ളൂവെന്ന് പോലീസ് പറയുന്നു. അജാസ് കുത്തുന്നത് കണ്ടതായും മറ്റുസാക്ഷികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: