ഈശ്വരമഹിമയും ഗാംഭീര്യവും വിവരണാതീതമാണ്. ബുദ്ധിയുടെ സീമയ്ക്ക് അതീതനാകയാല്‍ ഈശ്വരസ്വരൂപത്തെ വാക്കുകള്‍കൊണ്ട് പകര്‍ത്തുവാന്‍ സാദ്ധ്യമല്ല. വാക്കുകള്‍ വെറും ഉച്ഛിഷ്ടങ്ങളാണ്. അവ അപൂര്‍ണങ്ങളും മത്രെ! ഈശ്വരന് പരിപൂര്‍ണനും ഈശ്വരാനുഭൂതി അവര്ണ്ണനീയവുമാണെന്നറിയുക. പരമഗഹനമായ ആന്തരിക മൗനത്തിന്റെ പുണ്യവേദിയില്‍ മാത്രമേ ഈശ്വരനെ അറിയാനും അനുഭവിക്കാനും കഴിയൂ.
വീടുകളില്‍ നിങ്ങള്‍ക്ക് നിരവധി പ്രവൃത്തികളും ശ്രദ്ധയെ നിക്ഷിപ്തമാക്കുന്ന ഒട്ടു വളരെ വിഷയങ്ങളുമുണ്ട്. എന്നാല്‍ ഇവിടെ ശക്തിനഗറില്‍ തികഞ്ഞ പ്രസന്നതയുടെയും പ്രശാന്തിയുടെയും സഹജമായ മൗനത്തിന്റെയും ഉദ്ധാരണക്ഷമമായ അന്തരീക്ഷമാണ്. സാധനകള്‍ അനുഷ്ഠിച്ചും ബാഹ്യശാന്തതയെ പ്രയോജനപ്പെടുത്തിയും മനസ്സിനെ അമ്മയിലേക്കും സ്വന്തം ആത്മസത്തയുടെ ആഴങ്ങളിലും ആമഗ്നമാക്കണം. എങ്കില്‍മാത്രമേ നിങ്ങള്‍ക്ക് മൗനത്തിന്റെ ഗഹനമേഖലകളെ ദര്‍ശിക്കാന്‍ കഴിയൂ.
പഠിപ്പ് പാണ്ഡിത്യം ഇവയില്‍നിന്നു ഭിന്നമാണ് ആത്മജ്ഞാനം. പഠനംകൊണ്ടുമാത്രം ഒരാള്‍ മതാധിഷ്ഠിതനാവുകയില്ല. ധര്‍മ്മാചരണമാണ് മതപരമായ ജീവിതത്തിന്റെ ആധാരം. ധര്‍മ്മാചരണം മുഖേന മനസ് നിര്‍മലവും ശ്രദ്ധ മുഖേന ബുദ്ധിതേജോമയവും ആകുമ്പോള്‍ ഒരു ഉല്‍കൃഷ്ണ അന്തര്‍ദര്‍ശനം ലഭിക്കുന്നു. അതാണു ആത്മജ്ഞാനം.ശ്രദ്ധാവസ്ഥയിലേക്ക് ഉയരുവാന് വേണ്ടിയുള്ള ആവേശജനകമായ ആഹ്വാനമാണ് ഉപനിഷത്തുകളില്‍ പ്രതിദ്ധ്വനിക്കുന്നത്. ശ്രദ്ധയില്‍ സുപ്രതിഷ്ഠിതനാവുക. എന്റെ ആജ്ഞയെ അനുസരിക്കുക. ഞാന്‍ നിന്നെ മോചിപ്പിക്കും. ഗീതയില്‍ ഇങ്ങിനെയാണല്ലോ ഭഗവാന് ഉറപ്പ് തരുന്നത്.
ഹൃദയ ദൗര്‍ബല്യവും ധര്‍മ്മസങ്കടവും വ്യാമോഹവും അര്ജ്ജുനനെപോലെ മഹാരഥനായ യോദ്ധാവിനെപോലും ഗ്രസിച്ചു. അപ്പോഴാണ് പരാപുരുഷനില്നിന്ന് തതേ്വാപദേശം അവരുമായി വന്നത് അര്ജ്ജുനനായ വത്സനോട് ഈശ്വരനായ ഭോഗ്ദ്ധാവിനുണ്ടായ അപാരവാത്സല്യത്താല് ഉപനിഷത്തുകളായ ഗോക്കളെ കറന്ന് ജ്ഞാനാമൃതമാകുന്ന ക്ഷീരം അര്ജ്ജുനന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: