ബെയ്ജിങ്: പാക്കിസ്ഥാനിലെ ആറ് ആണവോര്‍ജ്ജ പദ്ധതികളില്‍ ചൈനയ്ക്ക് പങ്കാളിത്തമുണ്ടെന്ന് ചൈനീസ് ഉദ്യോഗസ്ഥന്റെ സ്ഥിരീകരണം. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ആണവ സഹകരണം ആണവവിതരണ ഗ്രൂപ്പി(എന്‍എസ്ജി)ന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുമെന്ന് ആശങ്കകള്‍ നിലനില്‍ക്കുമ്പോഴാണ് ചൈനയുടെ നടപടി. എന്നാല്‍ എന്‍എസ്ജി നിയമപ്രകാരമാണെന്നാണ് ചൈനയുടെ നിലപാട്. കൂടുതല്‍ ആണവ റിയാക്ടറുകള്‍ പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുമെന്നും ചൈന വ്യക്തമാക്കി.
പാക്കിസ്ഥാനിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ആണവ റിയാക്ടറുകള്‍ കയറ്റുമതി ചെയ്യുന്നതിനെ പിന്താങ്ങുന്നതായി എന്‍ഡിആര്‍സി വൈസ് പ്രസിഡന്റ് വാങ് സിയാറ്റോ പറഞ്ഞു. പുതിയ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. 3.4 ദശലക്ഷം കിലോ വാട്ട് കപ്പാസിറ്റിയുള്ളതാണ് ആറ് റിയാക്ടറുകള്‍. ഭാരത-യുഎസ് ആണവ സഹകരണത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ ഇപ്പോഴത്തെ നീക്കം.
എന്‍എസ്ജിയില്‍ ചേരുന്ന സമയത്ത് ചൈന പറഞ്ഞിരുന്നത് ചാഷ്മ-1, ചാഷ്മ-2 എന്നീ രണ്ട് റിയാക്ടറുകള്‍ പാക്കിസ്ഥാനില്‍ നിര്‍മ്മിക്കുന്നുവെന്നാണ്. 2009ല്‍ രണ്ട് റിയാക്ടറുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ പാക്കിസ്ഥാനുമായി ഒപ്പിട്ടത് വിവാദമായിരുന്നു. നേരത്തെ ഉണ്ടായിരുന്നതാണ് ഇതെന്നായിരുന്ന് എന്‍എസ്ജിയില്‍ ചൈന വാദിച്ചിരുന്നത്. അന്താരാഷ്ട്ര അറ്റോമിക് എനര്‍ജിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് ചൈന അന്ന് അവകാശപ്പെട്ടിരുന്നത്.
കഴിഞ്ഞവര്‍ഷം രണ്ട് രാജ്യങ്ങളും പറഞ്ഞിരുന്നത് 6.5 ബില്യണ്‍ ഡോളറിന്റെ രണ്ട് ആണവ റിയാക്ടറുകള്‍ കറാച്ചിയില്‍ സ്ഥാപിക്കുമെന്നാണെന്ന് പാക്കിസ്ഥാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈന ഇത് ശരിവെക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: