കൊച്ചി: അമ്പലമുകളില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്റെ പാചകവാതക ബോട്ട്ലിംഗ് പ്ലാന്റിലെ ലോറി ഡ്രൈവര്‍മാര്‍ ഒരാഴ്ചയായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു.
പാചകവാതക സിലിണ്ടര്‍ കയറ്റുന്ന ലോറിയില്‍ ക്ലീനറെക്കൂടി വേണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണു ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചത്. ഇതേത്തുടര്‍ന്നു ഒരാഴ്ചയായി സിലിണ്ടര്‍ നീക്കം ഭാഗികമായിരുന്നു. ഇന്നലെ ഡ്രൈവര്‍മാര്‍ പൂര്‍ണമായും സമരത്തിലായതോടെ സിലിണ്ടര്‍ നീക്കം സ്തംഭിച്ചു.
തുടര്‍ന്നു തൃപ്പൂണിത്തുറ സിഐ ബൈജു പൗലോസ്, കരിമുകള്‍ എസ്ഐ ഫൈസല്‍, ബിപിസിഎല്‍ ടെറിട്ടറി മാനേജര്‍ തരിയന്‍ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 12നകം എല്ലാ ലോറികളിലും ക്ലീനര്‍മാരെ നിയമിക്കാമെന്ന ഉറപ്പിന്മേല് സമരം പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: