നെടുമ്പാശേരി: ഭീകരാക്രമണ ഭീഷണി ഭയന്ന് ഇറാക്കില്‍നിന്നു 11 മലയാളി നഴ്സുമാര്‍ വെറുംകൈയോടെ നാട്ടില്‍ തിരിച്ചെത്തി. കിര്‍കൂക് ജനറല്‍ ആശുപത്രിയില്‍ ജോലിചെയ്തിരുന്നതാണ് ഇവര്‍. ഒമ്പതു പേര് പുലര്‍ച്ചെ 2.30ന് കൊച്ചിയിലും രണ്ടു പേര് കോഴിക്കോടുമാണ് ഇറങ്ങിയത്.
തങ്ങള്‍ ഇനി ഇറാക്കിലേക്കില്ലെന്നു കോട്ടയം സ്വദേശിയായ ജൂലി പറഞ്ഞു. നോര്‍ക്ക വിഭാഗത്തില്‍ ഇവരുടെ വരവ് സംബന്ധിച്ച് അറിയിപ്പൊന്നും ഉണ്ടായിരുന്നില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര് പറഞ്ഞു. എന്നാല്‍ ഇറാഖിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചതെന്ന് ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: