ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന് റേഞ്ചേഴ്സിന്റെ വെടിവയ്പ്. ഞായരാഴ്ച രാത്രി പതിനൊന്ന് മണിയോടെ രാജ്യാന്തര അതിര്‍ത്തിയിലെ എട്ട് സൈനിക ഔട്ട് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പില്‍ ഒരു ഗ്രാമവാസിക്ക് പരുക്കേറ്റിട്ടുണ്ട്.
ഭാരത സൈന്യവും ശക്തമായി തിരിച്ചടിച്ചു. പുലര്‍ച്ചെ ഒരു മണിവരെ വെടിവയ്പ്പ് നീണ്ടു. ജമ്മുവിലെ ആര്‍എസ്പുര സെക്ടറിലാണ് വെടിവയ്പുണ്ടായത്. ചെറിയ ആയുധങ്ങളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന് പറഞ്ഞു. ഫെബ്രുവരിയില്‍ ഇതുവരെ മൂന്നു വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഉണ്ടായത്.
സാംബ, അര്‍നിയ, ആര്.എസ്. പുര എന്നീ ഒൗട്ട് പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ജനുവരിയില്‍ പാക്കിസ്ഥാന് നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ നാല് പേര് മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: