ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ് ഈ വര്‍ഷം അവസാനത്തോടെ അമേരിക്ക സന്ദര്‍ശിക്കും. പിങിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. അമേരിക്കന്‍ ഏഷ്യാ-പസഫിക് സൈനിക മുന്നേറ്റം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വലിയ രാജ്യങ്ങള്‍ തമ്മില്‍ ബന്ധം എന്ന പുതിയ നയത്തിന്റെ അടിസ്ഥാനത്തിലാണ് സീ ജിന്‍ പിങിന്റെ സന്ദര്‍ശനം.
ചൈനയുടെ യുഎസ് അംബാസിഡര്‍ ക്യുയി ടിങ്കായി അറിയിച്ചതാണിത്. തീയതി പിന്നീട് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് ബെയ്ജിങും വാഷിങ്ടണും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്ന് വരികയാണ്.
വിദ്വേഷങ്ങളും വ്യത്യാസങ്ങളും ഒഴിവാക്കാനുള്ള ഉന്നതതല ചര്‍ച്ചകളും അടുത്തകാലത്ത് ആരംഭിച്ചിട്ടുണ്ട്. 2013ല്‍ സീ ജിന്‍ പിങ് ചുമതലയേറ്റശേഷം വൈറ്റ് ഹൗസിലേക്കുള്ള സന്ദര്‍ശനം ആദ്യമാണെങ്കിലും യുഎസ് പ്രസിഡന്റ് ഒബാമയുമായുള്ള കൂടിക്കാഴ്ച ഇത് രണ്ടാംവട്ടമായിരിക്കും. കഴിഞ്ഞ നവംബറില്‍ ബെയ്ജിങ്ങില്‍ നടന്ന ഏഷ്യാ-പസഫിക് ഇക്കണോമിക് കോഓപറേഷന്‍ മീറ്റിങ്(എപിഇസി) വേളയില്‍ ഇരുനേതാക്കളും തമ്മില്‍ കണ്ടിരുന്നു.
സീ പിങിനെ അമേരിക്ക സന്ദര്‍ശിക്കുവാന്‍ ക്ഷണിച്ചതായി യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് സൂസന് റൈസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതുപോലെ ജപ്പാന് പ്രസിഡന്റ് ഷിന്‍സോ ആബെ, സൗത്ത് കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ജ്യുന് ഹൈ, ഇന്ത്യോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ എന്നിവരെയും ക്ഷണിച്ചിട്ടുളളതായും റൈസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: