ബാഗ്ദാദ്: വടക്കന്‍ ബാഗ്ദാദില്‍ ചാവേറാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. ഷിയാ വിഭാഗത്തിന് ഭൂരിപക്ഷമുള്ള പ്രദേശത്താണ് ആക്രമണം നടന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഷിയാ വിഭാഗക്കാരുടെ ഒരു ആരാധനാകേന്ദ്രം സ്ഥിതിചെയ്യുന്ന കദിമിയയില് ഒരു റസ്റ്റോറില്‍ ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഏദന്‍ സ്ക്വയറിലെ ജനത്തിരക്കേറിയ പ്രദേശത്തെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൂന്നു ദിവസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് ബാഗ്ദാദില്‍ ചാവേറാക്രമണം നടക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഇറാക്കിലെ ഇസ്ലാമിക സ്റ്റേറ്റ് ഗ്രൂപ്പില്‍പ്പെടുന്ന ജിഹാദികളും സുന്നി ഭീകരരുമാണ് മിക്കവാറും ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദികള്‍.
റസ്റ്റോറന്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങളെയാണ് സാധാരണ ഭീകരര്‍ ലക്ഷ്യം വയ്ക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: