ബങ്കളൂരു: ഹിന്ദുവില്ലാതെ ഭാരതമില്ലെന്നും ഭാരതമില്ലാതെ ഹിന്ദുവില്ലെന്നും പ്രസ്താവിച്ച ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് (ഭയ്യാജി) ജോഷി ഹിന്ദു സമൂഹത്തിലെ അനാചാരങ്ങള്‍ ഇല്ലാതാക്കണമെന്ന് ആഹ്വാനം ചെയ്തു.
വിശ്വഹിന്ദുപരിഷത്തിന്റെ സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടന്ന മഹാസമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ പിറക്കുന്നതുതന്നെ ഭാഗ്യമാണ്. ഭാരതത്തിന് ഒട്ടേറെ ഉയര്‍ച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഹിന്ദു സമൂഹം വളര്‍ന്നതല്ലാതെ തളര്‍ന്നിട്ടില്ല. ഈ പാരമ്പര്യം കാക്കാന്‍ ഓരോ ഹിന്ദുവും പ്രതിജ്ഞാ ബദ്ധരാണെന്ന് ലക്ഷത്തിലേറെവരുന്ന ജനാവലിയെ അഭിസംബോധന ചെയ്ത് സര്‍കാര്യവാഹ് പറഞ്ഞു.
ഹിന്ദു സമൂഹത്തില്‍ ഒട്ടേറെ അനാചാരങ്ങളുണ്ട്. ഹൈന്ദവ സൗഹാര്‍ദ്ദം പുലരാന്‍ ഇവ ഇല്ലാതാക്കണം. തൊട്ടുകൂടായ്മ ഇത്തരം ദൗര്ബല്യങ്ങളില് ഒന്നുമാത്രമാണ്. ജാതിയും പ്രാദേശികതയും രാഷ്ട്രത്തിനു ഭീഷണികളാണ്. ജാതി-പ്രാദേശിക ചിന്തകള്‍ നമ്മെ സ്വയം ക്ഷീണിപ്പിക്കുകയേ ഉള്ളു, സര്‍കാര്യവാഹ് പറഞ്ഞു.
നൂറ്റാണ്ടുകളായി ഇവിടെ മതപരിവര്‍ത്തനം നടക്കുന്നതു കണ്ടിട്ട് മിണ്ടാത്ത രാഷ്ട്രീയക്കാര്‍ മതപരാവര്‍ത്തനം നടക്കുമ്പോള്‍ അതു കുറ്റകൃത്യമായി കാണുകയാണെന്ന് സവാമി വിശ്വേശ തീര്‍ത്ഥ കുറ്റപ്പെടുത്തി. സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പരിവര്‍ത്തനം കുറ്റമല്ലെങ്കില്‍ പരാവര്‍ത്തനം എങ്ങനെ കുറ്റമാകുമെന്നു ഞാന്‍ ചോദിച്ചിട്ട് ഇതുവരെ ആരും മറുപടി പറഞ്ഞിട്ടില്ല. പരിവര്‍ത്തനം സമ്പൂര്‍ണ്ണമായി നിര്‍ത്തണം.
ഹിന്ദുക്കള്‍ക്ക് ഒരു നിയമവും ന്യൂനപക്ഷങ്ങള്‍ക്കു മറ്റൊരു നിയമവും എന്ന സര്‍ക്കാര്‍ നയം മാറണം. ഹിന്ദുക്കളില്‍ ദളിത് വിഭാഗങ്ങള്‍ക്കും സ്വന്തം മതത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കണം. നമ്മുടെ സമൂഹത്തില്‍ ക്രിസ്ത്യാനിക്കും മുസ്ലിങ്ങള്‍ക്കും കല്‍പ്പിക്കാത്ത അസ്പൃശ്യത ദളിതുകള്‍ക്കു കല്‍പ്പിക്കപ്പെടുന്നു. ഇതില്ലാതാക്കാനാണ് വിശ്വഹിന്ദു പരിഷത് ശ്രമിക്കുന്നത്, സ്വാമി വിശദീകരിച്ചു.
യോഗത്തില്‍ പേജാവര്‍ മഠാധിപതിയെ കൂടാതെ ബേലി മഠത്തിലെ സ്വാമി ശിവാനനന്ദ, മാദ്ര ചൈതന്യ സ്വാമികള്‍ തുടങ്ങിയ സന്യാസി ശ്രേഷ്ഠര്‍ സംസാരിച്ചു. ധര്‍മ്മസ്ഥല ധര്‍മ്മാധികാരി വീരേന്ദ്ര ഹെഡ്ഗെ ഉദ്ഘാടന പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: