പുനലൂര്‍: പട്ടികവിഭാഗക്കാര്‍ക്ക് അവകാശപ്പെട്ട ഭൂമിക്കും വിദ്യക്കും തൊഴിലിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ജി.സുരേന്ദ്രന് പറഞ്ഞു. ഭൂപരിഷ്ക്കരണം വന്നപ്പോള്‍ പട്ടികവിഭാഗജനതക്ക് ലഭിച്ചത് മൂന്നുസെന്റിലെ ലക്ഷം വീടുകളും മാത്രമാണ്. തൊഴിലുകള്‍ ഭൂരിഭാഗവും സ്വകാര്യമേഖലയിലായതിനാല്‍ അവിടെ സംവരണം ഇല്ലാത്തതുകൊണ്ട് പട്ടികവിഭാഗങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല.
പട്ടികവിഭാഗങ്ങളുടെ വിദ്യാഭ്യാസപുരോഗതി ദിനംപ്രതി അട്ടിമറിക്കപ്പെടുകയാണ്. ഇതിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കെപിഎംഎസ് കല്ലുമല 629-ാം നമ്പര്ശാഖ 39-ാം വാര്‍ഷികസമ്മേളനവും തെരഞ്ഞെടുപ്പും കുടുംബയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാഖാപ്രസിഡന്റ് ടി.തമ്പിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ദേവരാജന്‍ തമ്പ്, കരവാളൂര്‍ വിജയന്, വി.ഐ.പ്രകാശ്, മുളവന മോഹനന്, പുന്നല ബാബു, ശരത് ചന്ദ്രന്, മുരുകന്, പ്രസന്ന എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍-ടി.തമ്പി (പ്രസി.), കെ.വിജയകുമാര്‍ (സെക്രട്ടറി), താരിഷ് (ഖജാന്‍ജി), ശിവദാസന്‍ (വൈ.പ്രസി), വിജയമ്മ ശിവരാജന് (ജോ. സെക്രട്ടറി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: