പുനലൂര്‍: പുനലൂര്‍ പേപ്പര്‍മില്ലിനു സമീപം സ്കൂള്‍ കുട്ടികള്‍ക്ക് നേരെ കാട്ടുപന്നി അക്രമം. അക്രമണത്തില്‍ പരിക്കേറ്റ മൂന്നു കുട്ടികളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുനലൂര്‍ പേപ്പര്‍മില്‍ ഗവണ്മെന്റ് യുപിഎസിലെ വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണം കഴിച്ച് സ്കൂള്‍ കോമ്പൗണ്ടില്‍ പൈപ്പില്‍ കൈകഴുകുമ്പോഴാണ് ഒറ്റയാന്‍പന്നി ഇവര്‍ക്ക് നേരെ ചാടിവീണത്.
കുട്ടികള്‍ കരഞ്ഞു കൊണ്ടു ഓടുന്നതിനിടയിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് അക്രമകാരിയായ പന്നിയെ ഓടിച്ച് വിടുകയായിരുന്നു. പുനലൂര്‍ മുസാവരികുന്ന് നെബിന്‍ മന്‍സിലില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന അഫ്സല്, പേപ്പര്‍മില്‍ സജീത മന്‍സിലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അജ്മല്ഷാ സഹോദരനും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഷാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി നിരവധി തവണ കാട്ടുപന്നിയുടെ ആക്രമം ഉണ്ടാവുകയും സ്കൂള്‍ ഹെഡ്മിസ്ട്രസ് രേഖാമൂലം സ്കൂള്‍ കോമ്പൗണ്ടിന് മതില് കെട്ടണമെന്ന് പുനലൂര്‍ നഗരസസ‘യോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്കൂള്‍ കോമ്പൗണ്ടിന് മതില്‍കെട്ടി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ തയ്യാറാകാത്ത നഗരസഭാ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: