പുനലൂര്‍: ആദ്യമായി സിപിഐ ജില്ലാസമ്മേളനം പുനലൂരില്‍ നടക്കുമ്പോള്‍ ഒരുക്കങ്ങള്‍ക്കും ഗൃഹസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ക്കും യുവനിരയെ കാണാനില്ല. നഗരത്തില്‍ എങ്ങും ഫഌക്സ് ബോര്‍ഡുകളും മറ്റും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പോസ്റ്റര്‍ ഒട്ടിക്കല്‍ മുതല്‍ എല്ലാ ജോലികളും പുറത്തുനിന്നുള്ള തൊഴിലാളികളെ നിര്‍ത്തിയാണ് ചെയ്യുന്നത്. നഗരത്തില്‍ അടുത്തകാലത്തായി സിപിഐയില്‍ നിന്നും യുവാക്കളുടെ വന്‍നിരയാണ് രാജിവച്ച് മറ്റ് പാര്‍ട്ടികളില്‍ അംഗങ്ങളായത്. ഇപ്പോള്‍ പുനലൂര്‍ മണ്ഡലം കമ്മിറ്റികളില്‍ വയോധകരായ നേതാക്കളാണ് ഏറെയും.
യുവാക്കളെ അണിനിരത്താന്‍ കഴിവുള്ള മുന്‍ എംഎല്‍എ പി.എസ്.സുപാലിനെ അഞ്ചല്‍ മണ്ഡലം കമ്മിറ്റിയുടെ പാര്ട്ടിച്ചുമതലയില് നിര്‍ത്തിയപ്പോള്‍ പുനലൂരിന്റെ പാര്‍ട്ടിച്ചുമതല നിലവില്‍ എംഎല്‍എ ആയ അഡ്വ.കെ.രാജുവിനാണ്. ഇദ്ദേഹം യുവാക്കളുമായി സഹകരിച്ചുപോകുന്ന ആളല്ലായെന്ന് പരക്കെ ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
ജില്ലാസമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന പ്രടനങ്ങള്ക്കും മറ്റും പുറത്തുനിന്നും യുവാക്കളെ എത്തിച്ചില്ലായെങ്കില് നഗരത്തില്‍ നടക്കുന്ന പ്രകടനം വൃദ്ധജനങ്ങളുടെ മാരത്തോണായി മാറുമെന്നും ആക്ഷേപമുണ്ട്. മുമ്പ് ചുവരെഴുത്തുകള്‍ക്കും കൊടികെട്ടാനും പോസ്റ്റര്‍ പ്രചരണങ്ങള്‍ക്കുമെല്ലാം യുവാക്കളുടെ വന്നിരയുണ്ടായിരുന്ന പുനലൂരില്‍ ഇന്ന് സിപിഐ, സിപിഎം പാര്‍ട്ടികളില്‍ കൂലിക്ക് ജോലിക്കാരെ വച്ച് ഇതൊക്കെ ചെയ്യിക്കേണ്ട ഗതികേടിലാണ്.
തൊഴില്‍സ്ഥാപനങ്ങളിലും തങ്ങളുടെ യൂണിയന്നിലനില്ക്കുന്ന തൊഴില്‍മേഖലകളിലും കര്‍ശന നിര്‍ദ്ദേശങ്ങളാണ് നേതാക്കള്‍ നടത്തിയിട്ടുള്ളത്. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളിലും അണികളുടെ ചോര്‍ച്ച പാര്‍ട്ടി സമ്മേളനത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: