തൃശൂര്‍: പുരുഷ വിഭാഗം ബോക്സിങ്ങ് മത്സരത്തില്‍ തിങ്കളാഴ്ച കേരളത്തിന്റെ ദിവസമായിരുന്നു. 46-49 കിലോ വിഭാഗത്തില്‍ ആര്. നിധിന് രാജും 69 കിലോ വിഭാഗത്തില്‍ കെ. വിഷ്ണുവുമാണ് വിജയിച്ച് ക്വാര്‍ട്ടറിലെത്തിയത്. നിധിന് രാജ്, വാശിയേറിയ മത്സരത്തില്‍ ഗോവയുടെ സുമിത് ബന്സിയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 25-20. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നിധിന് രാജും സുമിത് ബന്‍സിയും തമ്മില്‍ നടന്നത്.
മൂന്ന് റൗണ്ടുകളിലും മികച്ച സ്കോറിങ്ങാണ് ഇരുവരും നടത്തിയത്. എല്ലാ റൗണ്ടിലും നിധിന്റെ ലീഡ് 6-7, 10-8, 8-6 എന്നിങ്ങനെയായിരുന്നു. ആദ്യാവസാനം വരെ ആവേശകരമായ മത്സരത്തില്‍ നിധിന്റെ ഓരോ നീക്കത്തിലും സ്റ്റേഡിയം ഹര്‍ഷാരവത്തോടെ ഇളകി മറിഞ്ഞു. 69 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ കെ.വിഷ്ണു തമിഴ്നാടിന്റെ ഹേമചന്ദ്രനെ 13-6 എന്ന സ്കോറിനാണ് തോല്‍പ്പിച്ചത്. ദേശീയ ഗെയിംസിലെ നിലവിലെ ചാമ്പ്യനായ ദുര്യോധന് സിങ് നേഗി മുന്‍ ഏഷ്യന്‍ ചാമ്പ്യനായ ബല്‍വീന്ദറിനെ പരാജയപ്പെടുത്തി മെഡല്‍ പ്രതീക്ഷ നിലനിറുത്തി. 64 കിലോ വിഭാഗത്തിലാണ് സര്‍വീസസ്സിന്റെ ദുര്യോധന് സിങ്ങ് നേഗി ഹരിയാനയുടെ ബാല്വിന്ദറിനെ 25-21 എന്ന മാര്‍ജിനില്‍ പരാജയപ്പെടുത്തിയത്.
46-49 കിലോ വിഭാഗത്തില്‍ ജമ്മു കാശ്മീരിന്റെ പ്രദീപ് ശര്‍മ 40-19 ന് പശ്ചിമ ബംഗാളിന്റെ മസര്‍ ഹുസൈനിനെ പരാജയപ്പെടുത്തി. 52 കിലോ വിഭാഗത്തില്‍ കര്‍ണാടകയുടെ മൊഹിമായ് തമിഴ്നാടിന്റെ എസ്.നാഗരാജിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്കോര്‍-28-7. 56 കിലോ വിഭാഗത്തില്‍ ഹരിയാനയുടെ യോഗിന്ദര് നാഗലാന്റിന്റെ സ്യുകുമോങിനെ 31-10 എന്ന സ്കോറിന് തോല്‍പ്പിച്ച് മെഡല്‍ പ്രതീക്ഷ നിലനിറുത്തി.
ഇതേവിഭാഗത്തില് ഡല്‍ഹിയുടെ യോഗേഷ് ടോകസ് പഞ്ചാബിന്റെ സുനിലിനെതിരെ വിജയിച്ചു. പാതിയിലുപേക്ഷിച്ച മത്സരത്തിലായിരുന്നു യോഗേഷ് ടോകസിന്റെ ജയം. 60 കിലോ വിഭാഗത്തില്‍ മണിപ്പൂരിന്റെ സുബന് സന്തോഷ് സിങ്ങ് ഗോവയുടെ ദേവനായ്കിനെ പരാജയപ്പെടുത്തിയത് അത്യന്തം വാശിയേറിയ പോരാട്ടത്തിലായിരുന്നു. സ്കോര്‍ 18-15. ഇതേവിഭാഗത്തില് ഹരിയാനയുടെ സന്ദീപ് 31-17 എന്ന സ്കോറിന് ഉത്തരാഖണ്ഡിന്റെ ഹേമന്ത് മെഹറിനെ തോല്‍പ്പിച്ചു. 69 കിലോ വിഭാഗത്തില്‍ രാജസ്ഥാന്റെ സണ്ണി ദയാല്‍ പശ്ചിമബംഗാളിന്റെ രബി റൗത്തിനെ നിലംപരിശാക്കി. സ്കോര്‍ 19-04.
ഇതേവിഭാഗത്തില് അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ മധ്യപ്രദേശിന്റെ മനീഷ് വികെയ് ഹരിയാനയുടെ മന്‍ജീത് പന്ഗലിനെ മുട്ടുകുത്തിച്ചു. സ്കോര്‍16-15. 75 കിലോ വിഭാഗത്തില്‍ ത്രിപുരയുടെ കൈലാസ് ഗില്‍ ബീഹാറിന്റെ രാഹുല്‍ കുമാറിനെ പരാജയപ്പെടുത്തി. സ്കോര്‍ 15-1. അവസാന റൗണ്ട് മത്സരമായ 81 കിലോ വിഭാഗത്തില്‍ മധ്യപ്രദേശിന്റെ നരേന്ദര്‍ ഒഡീഷയുടെ സുഖ്ജീവന് സിങ്ങിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചു. സ്കോര്‍ 30-10.
പ്രതികരിക്കാൻ ഇവിടെ എഴുതുക: