കണ്ണൂര്‍: മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാസ്കറ്റ് ബോള്‍ മത്സരത്തില്‍ കേരള പുരുഷ-വനിതാ ടീമുകള്‍ക്ക് മിന്നുന്ന ജയം. മത്സരത്തിന്റെ എല്ലാ മേഖലയിലും കേരള ടീമുകള്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി.
സ്കോര്‍ നേടാന്‍ ലഭിച്ച നേരിയ അവസരം പോലും കേരള ടീമുകള്‍ പാഴാക്കിയില്ല. മത്സരത്തിലുടനീളം മികച്ച ധാരണയില്‍ കളിച്ച ഇരു ടീമുകളും കളിയുടെ ആരംഭത്തില്‍ തന്നെ സ്കോര്‍ ചെയ്ത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി. തുടക്കം മുതല്‍ തന്നെ ഏകപക്ഷീയമായ മുന്നേറ്റമായിരുന്നു കേരളത്തിന്റേത്. എതിരാളികള്‍ക്ക് ഒരുഘട്ടത്തിലും മുന്‍തൂക്കം നേടാന്‍ കേരളം അവസരം നല്‍കിയില്ല.
പുരുഷ വിഭാഗത്തില്‍ 57 നെതിരെ 79 പോയിന്റിനാണ് കേരളം ചത്തീസ്ഖഡിനെ തോല്പിച്ചത്. ക്യാപ്റ്റന്‍ സുഭാഷ് ജെ.ഷേണായി 14 തവണ ടീമിനു വേണ്ടി സ്കോര്‍ ചെയ്തു. അഷിന്‍ സേവ്യറും ബാസില്‍ ഫിലിപ്പും 11 തവണ ബോള്‍ ബാസ്കറ്റിലെത്തിച്ചു.
ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമായ സുഭാഷ് ഷേണായിയാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. വനിതാ വിഭാഗത്തില്‍ 39 നെതിരെ 88 പോയിന്റിന് കേരളം ആന്ധ്രാപ്രദേശിനെ തോല്പിച്ചു. സീനിയര്‍ താരമായ ആതിര മാക്കൂട്ടന് 16 തവണ ടീമിന് വേണ്ടി സ്കോര്‍ ചെയ്തു. പി.ലിജിമോള്‍ 15 തവണ ബോള്‍ ബാസ്കറ്റിലെത്തിച്ചു.
പുരുഷവിഭാഗത്തിലെ മറ്റൊരു മത്സരത്തില്‍ 77 നെതിരെ 97 പോയിന്റിന് സര്‍വ്വീസസ് കര്‍ണാടകത്തെ തോല്‍പ്പിച്ചു. വനിതാവിഭാഗത്തിലെ മറ്റൊരു മത്സരത്തില്‍ 39 നെതിരെ 77 പോയിന്റിന് പഞ്ചാബ് ഡല്‍ഹിയെ പരാജയപ്പെടുത്തി.
ഇന്ന് നടക്കുന്ന മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ ഛത്തീസ്ഖഡ്-തമിഴ്നാട്, ഹരിയാന-സര്‍വീസസ്, ഉത്തരാഘണ്ഡ്-കേരള, കര്‍ണാടക-പഞ്ചാബ് എന്നീ ടീമുകള്‍ ഏറ്റുമുട്ടും. വനിതാവിഭാഗത്തില്‍ കര്‍ണ്ണാടക-ഡല്‍ഹി, ഛത്തീസ്ഘഡ്-ആന്ധ്രാപ്രദേശ്, പഞ്ചാബ്-മഹാരാഷ്ട്ര, കേരള-തമിഴ്നാട് ടീമുകളും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: