കമ്പന്തേ സര്വ്വപാപാനി സപ്താഹശ്രവണേ സ്ഥിതേ
അസ്മാകം പ്രളയം സദ്യഃ കഥാ ചേയം കരിഷ്യതി
ആര്‍ദ്രം ശുഷ്കം ലഘുസ്ഥൂലം വാങ്മനഃ കര്‍മ്മഭിഃ കൃതം
ശ്രവണം വിദഹേത് പാപം പാവകഃ സമിധോ യഥാ
അസ്മിന് വൈ ഭാരതേ വര്‍ഷേ സൂരിഭിര് ദേവസംസദി
അകഥാശ്രാവിണാം പുംസാം നിഷ്ഫലം ജ•കീര്ത്തിതം
കിം മോഹതോ രക്ഷിതേന സുപുഷ്ടേന ബലീയസാ
അധ്രുവേണ ശരീരേണ ശുകശാസ്ത്രകഥാം വിനാ
അസ്ഥിസ്തംഭം സ്നായുബദ്ധം മാംസശോണിതലേപിതം
ചര്‍മ്മാവനദ്ധം ദുര്‍ഗ്ഗന്ധം പാത്രം മൂത്രപുരീഷയോ
ജരാശോക വിപാകാര്ത്തം രോഗമന്ദിരമാതുരം
ദുഷ്പൂരം ദുര്‍ധരം ദുഷ്ടം സദോഷം ക്ഷണ ഭംഗുരം
കൃമിവിഡ്ഭസ്മസംജ്ഞാന്തം ശരീരമിതി വര്‍ണ്ണിതം
അസ്ഥിരേണ സ്ഥിരം കര്‍മ്മ കുതോളയം സാധയേന്ന ഹി
യത്പ്രാതഃ സംസ്കൃതം ചാന്നം സായം തച്ച വിനശ്യതി
തദീയരസസമ്പുഷ്ടേ കായേ കാ നാമ നിത്യതാ
സപ്താഹ ശ്രവണാല്ലോകേ പ്രാപ്യതേ നികടേ ഹരിഃ
അതോ ദോഷ നിവൃത്ത്യര്ത്ഥ മേതദേവ ഹി സാധനം
ഈ കഥ നമ്മളെ ക്ഷണത്തില്‍ പാടേ നശിപ്പിക്കുമെന്ന ഭീതി കൊണ്ടുതന്നെ സകല പാപങ്ങളും ഞെട്ടി വിറയ്ക്കുന്നു.
സപ്താഹ വായന കേട്ടാല്‍ ശുഷ്ക്കമോ ആര്‍ദ്രമോ സ്ഥൂലമോ സൂക്ഷ്മമോ ആയതും വാക്ക്, മനസ്സ്, കര്‍മ്മം ഇവയാല്‍ ചെയ്തതുമായ സകലപാപങ്ങളും അഗ്നിയില്‍ വീണ വിറകെന്ന പോലെ ദഹിച്ചു പോകും. ഈ ഭാരതവര്‍ഷത്തില്‍ ദേവാലയങ്ങളില്‍ വെച്ചു പണ്ഡിത•ാര്‍ ചൊല്ലുന്ന ഈ സല്ക്കഥ കേള്‍ക്കാത്ത മനുഷ്യരുടെയെല്ലാം ജ•ം വ്യര്‍ത്ഥമാണ്. ശ്രീ ശുകശാസ്ത്രമായ ഭാഗവതം പഠിക്കാതെ മോഹം നിമിത്തം അസ്ഥിരമായ ഈ ദേഹം ബലിഷ്ഠമായിരിക്കുവാന് മാത്രം ശ്രമിച്ചിട്ട് എന്തിനാണ്? അസ്ഥിയാകുന്ന തൂണും സ്നായുക്കളുടെ കെട്ടും രക്തമാംസങ്ങളാ കുന്ന തേപ്പും തോലാകുന്ന മറയും ചേര്‍ത്തുണ്ടാക്കിയിരിക്കുന്ന ഈ ദേഹമാകുന്ന വീട് രോഗത്തിനും ജരാമരണങ്ങള്ക്കും അടിപ്പെട്ട് വിണ്മൂത്രങ്ങള് പേറാനുള്ള പാത്രമായി മാത്രം ഉപകരിച്ച് ക്ഷണത്തില്‍ നശിച്ച് കൃമികളും മലവും ചാരവുമായിത്തീരും.
സുസ്ഥിരമായ കര്‍മ്മം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അസ്ഥിരമായ ഈ ശരീരം കൊണ്ട് എന്താണുപയോഗം? പ്രഭാതത്തില്‍ തയ്യാറാക്കിയ ഭക്ഷണം വൈകുന്നേരത്തേയ്ക്കു ചീത്തയായിപ്പോകുമെന്നുള്ളതു നിശ്ചയമാണ്. അപ്പോള്‍ ആ ഭക്ഷണം കൊണ്ടു നിലനിര്‍ത്തുന്ന ശരീരം എത്ര നാള് നിലനില്‍ക്കാനാണ്? സപ്താഹശ്രവണത്തിലൂടെ ശ്രീകാ ന്തനായ വിഷ്ണുവിന്റെ സാന്നിദ്ധ്യമുണ്ടായിവരും. അതിനാല്‍ ദോഷനിവൃത്തിക്ക് ഇതുതന്നെയാണ് ഒരേയൊരു മാര്‍ഗ്ഗം.
ബുദ്ബുദാ ഇവ തോയേഷു മശകാ ഇവ ജന്തുഷു
ജായന്തേ മരണായൈവ കഥാശ്രവണ വര്‍ജ്ജിതാഃ
ജഡസ്യ ശുഷ്ക്കവംശസ്യ യത്ര ഗ്രന്ഥിവിഭേദനം
ചിത്രം കിമു തദാ ചിത്തഗ്രന്ഥിഭേദഃ കഥാശ്രവാത്
ദിഭ്യതേ ഹൃദയഗ്രന്ഥിശ്ഛിദ്യന്തേ സര്‍വ്വ സംശയാഃ
ക്ഷീയന്തേ ചാസ്യ കര്‍മ്മാണി സപ്താഹശ്രവണേ കൃതേ
സംസാരകര്ദമാലേപ പ്രക്ഷാളനപടീയസി
കഥാതീര്ത്ഥേ സ്ഥിതേ ചിത്തേ മുക്തിരേവ ബുധൈഃ സ്മൃതാ
ഏവം ബ്രുവതി വൈ തസ്മിന് വിമാനാഗമത്തദാ
വൈകുണ്ഠവാസിഭിര് യുക്തം പ്രസ്ഫുരദ്ദീപ്തി മണ്ഡലം
സര്‍വ്വേഷാം പശ്യതാം ഭേജേ വിമാനം ധുന്ധുലീസുതഃ
വിമാനേ വൈഷ്ണവാന് വീക്ഷ്യ ഗോകര്‍ണ്ണോ വാക്യമബ്രവീത്
ജലത്തില്‍ നീര്പ്പോളകള്പ്പോലെ, ജന്തുവര്‍ഗ്ഗത്തില്‍ കൊതുകുകള്‍ പോലെ വെറുതേ മരിക്കുവാന്‍ മാത്രം ജനിക്കുന്നവരാണ് ഈ കഥ കേള്‍ക്കാന്‍ ഭാഗ്യമില്ലാത്തവര്‍. ബോധമില്ലാത്ത ഈ മുളപോലും ഈ ദിവ്യഗാഥ കേട്ടു പൊട്ടിത്തകര്ന്നുവെങ്കില് ചിത്തഗ്രന്ഥികള് പൊളിയുന്നതില്‍ അത്ഭുതമെന്താണ്?. ചിത്തഗ്രന്ഥി ഭേദിക്കപ്പെടും, സകലസംശയങ്ങളും നശിച്ചുപോകും. മാത്രമല്ല ഈ സപ്താഹവായന ശ്രവിച്ചാല്‍ മര്ത്യരായവരുടെ സകലകര്‍മ്മങ്ങളും ക്ഷയിച്ചുപോകും. സംസാരമാകുന്ന ചെളി കഴുകിക്കളയുവാന്‍ ശക്തിമത്തായ ഭാഗവതസല്ക്കഥാ തീര്ത്ഥമുള്ളപ്പോള് മുക്തി സകലര്‍ക്കും ഹൃദിസ്ഥമത്രേ. ഇപ്രകാരം ധുന്ധുകാരി പറയവേ വൈകുണ്ഠവാസികളേയും വഹിച്ചുകൊണ്ടുള്ള തേജസ്സാര്‍ന്ന ഒരു ദിവ്യ വിമാനം അവിടെ വന്നിറങ്ങി. സകലരും നോക്കി നില്‍ക്കെ ധുന്ധുലീപുത്രന് ആ വിമാനത്തില്‍ കയറി. വിമാനത്തിലുള്ള വിഷ്ണുദൂത•ാരോട് ഗോകര്ണ്ണന് ചോദിച്ചു.
ഗോകര്‍ണ്ണ ഉവാച
അത്രൈവ ബഹവഃ സന്തി ശ്രോതാരോ മമ നിര്‍മ്മലാഃ
ആനീതാനി വിമാനാനി ന തേഷാം യുഗപത് കുതഃ
ശ്രവണം സമഭാഗേന സര്വ്വേഷാമിഹദൃശ്യതേ
ഫലഭേദഃ കുതോ ജാതഃ പ്രബ്രുവന്തു ഹരിപ്രിയാഃ
ഗോകര്ണ്ണന് പറഞ്ഞു: അല്ലയോ ഹരിപ്രിയരായ വൈഷ്ണവരേ, ഇവിടെ എന്റെ സപ്താഹവായന ശ്രവിച്ചവര്‍ വളരെയേറെയുണ്ട്. അവര്‍ക്കെല്ലാം വിമാനങ്ങള്‍ കൊണ്ടു വരാത്തതെന്താണ്? എല്ലാവരു ടേയും ശ്രവണം തുല്യമായിരിക്കേ ഫലത്തിനു മാത്രം വ്യത്യാസം വരുന്നതെന്തുകൊണ്ടാണ്? ഇതു ദയവായി പറഞ്ഞു തന്നാലും.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: