ആളുകള്‍ ഒരേ ലക്ഷ്യത്തിനുവേണ്ടി വേല ചെയ്യുന്നു; അക്കാര്യം മനസ്സിലാകാതെ പോകുന്നു എന്നുമാത്രം. നിയമം, ഗവണ്മെന്റ്, രാഷ്ട്രനീതി എന്നിതൊന്നും ഒരുതരത്തിലും അന്ത്യാവസ്ഥകളല്ലെന്നു സമ്മതിച്ചേ കഴിയൂ. അതിനപ്പുറം ഒരു ലക്ഷ്യമുണ്ട്; അവിടെ നിയമം ആവശ്യമില്ല. ഇടയ്ക്കൊന്നു പറഞ്ഞോട്ടെ, സന്ന്യാസി എന്ന പദത്തിനുതന്നെ നിയമം അതിക്രമിച്ച ദിവ്യന് എന്നാണര്‍ത്ഥം. ദിവ്യശൂന്യവാദി എന്നും പറയാം. എന്നാല്‍ ആ തെറ്റിദ്ധാരണ, അത്തരമൊരു വാക്കുപയോഗിക്കുന്നവരെ പിന്തുടരുന്നു. എല്ലാമഹാചാര്യന്മാരും ഒരേ സംഗതിയാണുപദേശിക്കുന്നത്.
നിയമമല്ല ആധാരം, സദാചാരവും പവിത്രതയുമാണ് ബലം. പൗരസ്ത്യര്‍ ഉയര്‍ന്ന ആത്മസംസ്കരണത്തെയും, പാശ്ചാത്യര്‍ സാമുദായികസ്ഥിതിയുടെ സമ്പൂര്ത്തിയെയും ഉന്നംവെയ്ക്കുന്നുവെന്ന നിങ്ങളുടെ പ്രസ്താവനയെക്കുറിച്ചു പറയുകയാണെങ്കില്‍, ഒരു വ്യാവഹാരിക ജീവനും ഒരു പാരമാര്ത്ഥികജീവനും ഉണ്ടെന്ന വസ്തുത നിങ്ങള്‍ തീര്‍ച്ചയായും വിസ്മരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: