ന്യൂദല്‍ഹി: എയര്‍ സെല്‍ മാക്സിസ് കേസില്‍ പ്രത്യേകവിചാരണ നടത്തണമെന്നുള്ള മുന്‍ടെലികോം മന്ത്രി ദയാനിധി മാരന്റെ അപേക്ഷ സുപ്രീംകോടതി നിരസിച്ചു. ടുജി സ്പെക്ട്രം കേസില്‍ നിന്നും വേര്‍പെടുത്തി പ്രത്യേക വിചാരണനടത്തണമെന്നായിരുന്നു മാരന്റെ ആവശ്യം.
എയര്‍സെല്ലിന് ടെലികോം ലൈസന്‍സ് നല്‍കുന്നത് മനപൂര്‍വ്വം വൈകിക്കുകയും മലേഷ്യയിലെ മാക്സിസിന് ഉടമസ്ഥാവകാശം വില്ക്കാന് മാരന് സഹോദരന്മാരായ ദയാനിധിയും കലാനിധിയും നിര്‍ബന്ധിക്കുകയും ചെയ്തു. ഈ കമ്പനിയില്‍ മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവിക്ക് വന്‍തോതില്‍ നിക്ഷേപം ഉണ്ടായിരുന്നു.
‘ടൂജിയുമായി ബന്ധപ്പെട്ട എല്ലാകേസുകളും ഒരുമിച്ച് കേള്‍ക്കണമെന്ന് കോടതി ഇതിന് തടസ്സം നില്‍ക്കില്ലെന്നും മൂന്ന് തവണ സുപ്രിം കോടതി ഉത്തരവിട്ടിരുന്ന കാര്യം മുതിര്‍ന്ന അഭിഭാഷകന് കെ.കെ. വേണുഗോപാലും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവറും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: